കുന്നംകുളം: പെരുന്പിലാവിൽ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുന്പിലാവ് അരിക്കിലാത്ത് വീട്ടിൽ ഷക്കീറിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പെരുന്പിലാവിൽ സ്വകാര്യയുടെ ഉടമസ്ഥതയിലുള്ള ബാറിൽ വച്ചാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്.
സംഭവത്തിൽ പെരുന്പിലാവ് സ്വദേശിയായ യുവാവിനെ ഷക്കീർ മർദ്ദിച്ചതായും, വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചതായും കയ്യിലുണ്ടായിരുന്ന 42200 രൂപയും, 32000 രൂപ വിലവരുന്ന മൊബൈൽ ഫോണും സംഘർഷത്തിനിടെ ഷക്കീർ കവർന്നതായും പരാതിക്കാരൻ പോലീസിനോട് പറഞ്ഞു. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
കുന്നംകുളം പ്രിൻസിപ്പൽ എസ്ഐ രാജീവ്, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, സന്ദീപ്, റിജിൻദാസ്, ജോണ്സണ്, വി.എം. ഷെഫീക്ക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പെരുന്പിലാവിൽ സ്വകാര്യയുടെ ഉടമസ്ഥതയിലുള്ള ബാറിൽ വച്ചാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്.
സംഭവത്തിൽ പെരുന്പിലാവ് സ്വദേശിയായ യുവാവിനെ ഷക്കീർ മർദ്ദിച്ചതായും, വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചതായും കയ്യിലുണ്ടായിരുന്ന 42200 രൂപയും, 32000 രൂപ വിലവരുന്ന മൊബൈൽ ഫോണും സംഘർഷത്തിനിടെ ഷക്കീർ കവർന്നതായും പരാതിക്കാരൻ പോലീസിനോട് പറഞ്ഞു. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
കുന്നംകുളം പ്രിൻസിപ്പൽ എസ്ഐ രാജീവ്, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, സന്ദീപ്, റിജിൻദാസ്, ജോണ്സണ്, വി.എം. ഷെഫീക്ക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.