തൃശൂർ: തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യൂസഫലി കേച്ചേരിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന് നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആലങ്കോടിന്റെ അപ്രത്യക്ഷം എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. കെ.പി. ബാലചന്ദ്രൻ സ്മാരക സമഗ്ര സംഭാവനാ പുരസ്കാരത്തിന് രണ്ടു പേരെ തെരഞ്ഞെടുത്തു.കഥ-നോവൽ സാഹിത്യത്തിന് നൽകിയ സംഭാവനകളെ മുൻനിർത്തി പ്രതാപ് സിംഗും, വൈജ്ഞാനികൃ-ചരിത്ര-നിരൂപണ സാഹിത്യത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ച് ഡോ. പി. കെ. സുകുമാരനും അർഹരായി.
ജേതാക്കൾക്ക് കീർത്തിപത്രവും ഫലകവും 10001 രൂപയും നൽകുമെന്ന് രാവുണ്ണി പത്രസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് സാഹിത്യ അക്കാദമിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
പത്രസമ്മേളനത്തിൽ പിയാർ കെ. ചേനം, കെ. ഉണ്ണികൃഷ്ണൻ, ശ്രീജ നടുവം എന്നിവരും പങ്കെടുത്തു.
ആലങ്കോടിന്റെ അപ്രത്യക്ഷം എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. കെ.പി. ബാലചന്ദ്രൻ സ്മാരക സമഗ്ര സംഭാവനാ പുരസ്കാരത്തിന് രണ്ടു പേരെ തെരഞ്ഞെടുത്തു.കഥ-നോവൽ സാഹിത്യത്തിന് നൽകിയ സംഭാവനകളെ മുൻനിർത്തി പ്രതാപ് സിംഗും, വൈജ്ഞാനികൃ-ചരിത്ര-നിരൂപണ സാഹിത്യത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ച് ഡോ. പി. കെ. സുകുമാരനും അർഹരായി.
ജേതാക്കൾക്ക് കീർത്തിപത്രവും ഫലകവും 10001 രൂപയും നൽകുമെന്ന് രാവുണ്ണി പത്രസമ്മേളനത്തിൽ പറഞ്ഞു. ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് സാഹിത്യ അക്കാദമിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
പത്രസമ്മേളനത്തിൽ പിയാർ കെ. ചേനം, കെ. ഉണ്ണികൃഷ്ണൻ, ശ്രീജ നടുവം എന്നിവരും പങ്കെടുത്തു.