സ്വന്തം ലേഖകൻ
തിരൂർ: കിഴക്കേ അങ്ങാടിയിൽ വീട്ടിൽ കയറിയ മോഷ്ടാവ് വീട്ടമ്മയുടെ മാല മോഷ്ടിച്ചു. മാലമോഷണം ചെറുക്കുന്നതിനിടെ മോഷ്ടാവിന്റെ വിരൽ വീട്ടമ്മ കടിച്ചുപരിക്കേൽപ്പിച്ചെങ്കിലും രണ്ടര പവന്റെ മാലയുമായി മോഷ്ടാവ് രക്ഷപ്പെട്ടു.
തിരൂർ കിഴക്കേ അങ്ങാടിയിൽ ആലപ്പാടൻ വീട്ടിൽ ജോഷിയുടെ ഭാര്യ സീമയുടെ മാലയാണ് ഇന്നലെ പുലർച്ചെ വീട്ടിനകത്ത് കയറിയ മോഷ്ടാവ് കവർന്നത്. ചക്ക നന്നാക്കിക്കൊണ്ടിരിക്കുകയായിരുന്ന സീമയുടെ മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിക്കുന്നതിനിടെയാണ് സീമ മോഷ്ടാവിന്റെ വിരൽ കടിച്ചു പരിക്കേൽപ്പിച്ചത്. എന്നാൽ ഇയാളെ പിടികൂടും മുൻപ് മതിൽ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് സീമ പറഞ്ഞു.
സീമയുടെ ഒരു പല്ലും മൽപിടുത്തത്തിനിടെ നഷ്ടപ്പെട്ടു. ഇവരുടെ വീടിന്റെ സമീപത്തു നിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന സൈക്കിൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മുണ്ടപ്പിള്ളി ഭാഗത്തു നിന്നും മോഷണം പോയ സൈക്കിളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തിരൂർ കിഴക്കേ അങ്ങാടിയിൽ നാലു വീടുകളിൽ കള്ളൻ കയറിയിട്ടുണ്ട്. ജോഷിയുടെ അയൽവാസിയായ ബാബുവിന്റെ ഭാര്യയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ യുവതി ബഹളം വക്കുകയും അപ്പോൾ വായ പൊത്തിപ്പിടിക്കുകയും ചെയ്ത മോഷ്ടാവ് യുവതിയെ തള്ളി താഴെയിട്ട് ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ മേശപ്പുറത്ത് ഉണ്ടായിരുന്ന 300 രൂപയും എടുത്തു.
തൊട്ടടുത്ത ആലപ്പാടൻ ടോമിയുടെ ഭാര്യ സ്വീറ്റിയുടെ മാല പൊട്ടിക്കാനും ശ്രമം നടത്തി. ബഹളംവച്ച ഈ യുവതിയെയും തള്ളിയിട്ട് മോഷ്ടാവ് രക്ഷപ്പെട്ടു. മറ്റൊരു വീടിന്റെ ഓട് പൊളിച്ച് ഉള്ളിൽ കടന്ന മോഷ്ടാവിന് ഒന്നും ലഭിച്ചില്ല. വിയ്യൂർ പോലീസ് കേസെടുത്ത് അന്വേഷണം ഉൗർജിതമാക്കി.
തിരൂർ: കിഴക്കേ അങ്ങാടിയിൽ വീട്ടിൽ കയറിയ മോഷ്ടാവ് വീട്ടമ്മയുടെ മാല മോഷ്ടിച്ചു. മാലമോഷണം ചെറുക്കുന്നതിനിടെ മോഷ്ടാവിന്റെ വിരൽ വീട്ടമ്മ കടിച്ചുപരിക്കേൽപ്പിച്ചെങ്കിലും രണ്ടര പവന്റെ മാലയുമായി മോഷ്ടാവ് രക്ഷപ്പെട്ടു.
തിരൂർ കിഴക്കേ അങ്ങാടിയിൽ ആലപ്പാടൻ വീട്ടിൽ ജോഷിയുടെ ഭാര്യ സീമയുടെ മാലയാണ് ഇന്നലെ പുലർച്ചെ വീട്ടിനകത്ത് കയറിയ മോഷ്ടാവ് കവർന്നത്. ചക്ക നന്നാക്കിക്കൊണ്ടിരിക്കുകയായിരുന്ന സീമയുടെ മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിക്കുന്നതിനിടെയാണ് സീമ മോഷ്ടാവിന്റെ വിരൽ കടിച്ചു പരിക്കേൽപ്പിച്ചത്. എന്നാൽ ഇയാളെ പിടികൂടും മുൻപ് മതിൽ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് സീമ പറഞ്ഞു.
സീമയുടെ ഒരു പല്ലും മൽപിടുത്തത്തിനിടെ നഷ്ടപ്പെട്ടു. ഇവരുടെ വീടിന്റെ സമീപത്തു നിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന സൈക്കിൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മുണ്ടപ്പിള്ളി ഭാഗത്തു നിന്നും മോഷണം പോയ സൈക്കിളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തിരൂർ കിഴക്കേ അങ്ങാടിയിൽ നാലു വീടുകളിൽ കള്ളൻ കയറിയിട്ടുണ്ട്. ജോഷിയുടെ അയൽവാസിയായ ബാബുവിന്റെ ഭാര്യയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ യുവതി ബഹളം വക്കുകയും അപ്പോൾ വായ പൊത്തിപ്പിടിക്കുകയും ചെയ്ത മോഷ്ടാവ് യുവതിയെ തള്ളി താഴെയിട്ട് ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ മേശപ്പുറത്ത് ഉണ്ടായിരുന്ന 300 രൂപയും എടുത്തു.
തൊട്ടടുത്ത ആലപ്പാടൻ ടോമിയുടെ ഭാര്യ സ്വീറ്റിയുടെ മാല പൊട്ടിക്കാനും ശ്രമം നടത്തി. ബഹളംവച്ച ഈ യുവതിയെയും തള്ളിയിട്ട് മോഷ്ടാവ് രക്ഷപ്പെട്ടു. മറ്റൊരു വീടിന്റെ ഓട് പൊളിച്ച് ഉള്ളിൽ കടന്ന മോഷ്ടാവിന് ഒന്നും ലഭിച്ചില്ല. വിയ്യൂർ പോലീസ് കേസെടുത്ത് അന്വേഷണം ഉൗർജിതമാക്കി.