തൃശൂർ: നിക്ഷേപ തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളൊന്നും ചിട്ടി നടത്താതിരുന്നിട്ടും ചിട്ടി കന്പനിയെന്ന നിലയിൽ പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
തൃശൂരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ രണ്ട് സ്ഥാപനങ്ങളും ചിട്ടി കന്പനിയെന്ന നിലയിൽ രജിസ്ട്രേഷൻ ഇല്ലാത്തതാണ്. കേരളത്തിൽ വ്യാജമായി ചിട്ടി നടത്താൻ സംസ്ഥാന സർക്കാർ കുടപിടിക്കുന്നുവെന്നും ഭാരവാഹികൾ ആരോപിച്ചു. നിയമവിധേയമായും സുതാര്യമായും സർക്കാർ അനുമതിയിലും ചിട്ടി നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് സംശയം ജനിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ പുറത്തുവന്ന തട്ടിപ്പുകളെക്കുറിച്ച് ജനങ്ങൾ കരുതുന്നത്.
ഇത് ചിട്ടി നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് സംശയം പെരുപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിൽ ചില സഹകരണ സ്ഥാപനങ്ങൾ മാത്രമാണ് കേന്ദ്ര ചിട്ടി നിയമമനുസരിച്ച് ചിട്ടികൾ നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന ചെയർമാൻ ഡേവിസ് കണ്ണനായ്ക്കൽ, ജനറൽ സെക്രട്ടറി വി.ടി. ജോർജ്, ഓർഗനൈസിംഗ് സെക്രട്ടറി കെ.വി. ശിവകുമാർ, സെക്രട്ടറി വർഗീസ് ജോസ്, ട്രഷറർ സി.എൽ. ഇഗ്നേഷ്യസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
തൃശൂരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ രണ്ട് സ്ഥാപനങ്ങളും ചിട്ടി കന്പനിയെന്ന നിലയിൽ രജിസ്ട്രേഷൻ ഇല്ലാത്തതാണ്. കേരളത്തിൽ വ്യാജമായി ചിട്ടി നടത്താൻ സംസ്ഥാന സർക്കാർ കുടപിടിക്കുന്നുവെന്നും ഭാരവാഹികൾ ആരോപിച്ചു. നിയമവിധേയമായും സുതാര്യമായും സർക്കാർ അനുമതിയിലും ചിട്ടി നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് സംശയം ജനിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ പുറത്തുവന്ന തട്ടിപ്പുകളെക്കുറിച്ച് ജനങ്ങൾ കരുതുന്നത്.
ഇത് ചിട്ടി നടത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് സംശയം പെരുപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിൽ ചില സഹകരണ സ്ഥാപനങ്ങൾ മാത്രമാണ് കേന്ദ്ര ചിട്ടി നിയമമനുസരിച്ച് ചിട്ടികൾ നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന ചെയർമാൻ ഡേവിസ് കണ്ണനായ്ക്കൽ, ജനറൽ സെക്രട്ടറി വി.ടി. ജോർജ്, ഓർഗനൈസിംഗ് സെക്രട്ടറി കെ.വി. ശിവകുമാർ, സെക്രട്ടറി വർഗീസ് ജോസ്, ട്രഷറർ സി.എൽ. ഇഗ്നേഷ്യസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.