തൃശൂർ: അമല ആശുപത്രിയുടെ 10 കിലോമീറ്റർ ദൂരപരിധിയിലുള്ള രോഗികൾക്ക് മരുന്നുകൾ വീട്ടിൽ എത്തിച്ചു കൊടുക്കുന്ന സംവിധാനം ആരംഭിച്ചു.
തൃശൂർ ദേവമാതാ പ്രൊവിൻഷ്യാള്‍ ഫാ. ഡോ. ഡേവീസ് പനക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. അമല ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾക്കായാണ് ഈ സംവിധാനം ആരംഭിച്ചിട്ടുള്ളത്. മരുന്നുകൾ ആവശ്യമുളളവർ 7306337329 എന്ന നന്പറിൽ വാട്സ് അപ്പ് സന്ദേശം അയച്ചാൽ മരുന്നുകൾ രോഗികളുടെ ഭവനങ്ങളിൽ കൊണ്ടുവന്ന് നൽകുന്നതാണ്.
ചടങ്ങിൽ അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയറ്റ് ഡയറക്ടർ ഫാ. ജെയ്സണ്‍ മുണ്ടൻമാണി, ഫാ. ഡെൽജോ പുത്തൂർ, ഡോ. ലിജോ, പിൽജോ, സൈജു എന്നിവർ പ്രസംഗിച്ചു.
തൃശൂർ ദേവമാതാ പ്രൊവിൻഷ്യാള്‍ ഫാ. ഡോ. ഡേവീസ് പനക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. അമല ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾക്കായാണ് ഈ സംവിധാനം ആരംഭിച്ചിട്ടുള്ളത്. മരുന്നുകൾ ആവശ്യമുളളവർ 7306337329 എന്ന നന്പറിൽ വാട്സ് അപ്പ് സന്ദേശം അയച്ചാൽ മരുന്നുകൾ രോഗികളുടെ ഭവനങ്ങളിൽ കൊണ്ടുവന്ന് നൽകുന്നതാണ്.
ചടങ്ങിൽ അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയറ്റ് ഡയറക്ടർ ഫാ. ജെയ്സണ്‍ മുണ്ടൻമാണി, ഫാ. ഡെൽജോ പുത്തൂർ, ഡോ. ലിജോ, പിൽജോ, സൈജു എന്നിവർ പ്രസംഗിച്ചു.