തൃശൂർ: മഹാത്മാഗാന്ധി വധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സെക്യൂലർ ഫോറം തൃശൂർ സാഹിത്യ അക്കാദമിയുമായി സഹകരിച്ച് വീണ്ടെടുപ്പ് എന്ന പേരിൽ നാളെ മുതൽ പഞ്ചദിന സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സാഹിത്യ അക്കാദമി ഹാളിലാണ് അഞ്ച് ദിവസവും വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ പരിപാടി സംഘടിപ്പിക്കുന്നത്. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ആദ്യ ദിവസം എന്തുകൊണ്ട് ഗാന്ധി എന്ന വിഷയത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തും.
രണ്ടാം ദിവസം കോഴിക്കോട് സർവകലാശാലയിലെ ഫിലോസഫി വിഭാഗം മേധാവി ടി.വി. മധു, പ്രതിരോധത്തിന്റെ ഗാന്ധിമാർഗം വിഷയത്തിൽ സംസാരിക്കും. 28, 29, 30 ദിവസങ്ങളിൽ സുനിൽ പി. ഇളയിടമാണ് പ്രഭാഷകൻ. ഗാന്ധി: ആധുനികതയുമായുള്ള സംവാദങ്ങൾ , ഗാന്ധിയും ഇന്ത്യൻ ദേശീയതയും, ഹൈന്ദവ വർഗീയതയും ഗാന്ധി വധവും എന്നീ വിഷയങ്ങളിലാണ് പ്രഭാഷണം.
രക്തസാക്ഷിദിനമായ 30ന് സമാപന പ്രഭാഷണത്തിനു ശേഷം ദീപം തെളിയിച്ച് മാനവപ്രതിജ്ഞയെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ കണ്‍വീനർ കെ.വി.ആന്റണി, ഡോ. വി.ജി. ഗോപാലകൃഷ്ണൻ, ടി.സത്യനാരായണൻ എന്നിവരും പങ്കെടുത്തു.
സാഹിത്യ അക്കാദമി ഹാളിലാണ് അഞ്ച് ദിവസവും വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ പരിപാടി സംഘടിപ്പിക്കുന്നത്. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ആദ്യ ദിവസം എന്തുകൊണ്ട് ഗാന്ധി എന്ന വിഷയത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തും.
രണ്ടാം ദിവസം കോഴിക്കോട് സർവകലാശാലയിലെ ഫിലോസഫി വിഭാഗം മേധാവി ടി.വി. മധു, പ്രതിരോധത്തിന്റെ ഗാന്ധിമാർഗം വിഷയത്തിൽ സംസാരിക്കും. 28, 29, 30 ദിവസങ്ങളിൽ സുനിൽ പി. ഇളയിടമാണ് പ്രഭാഷകൻ. ഗാന്ധി: ആധുനികതയുമായുള്ള സംവാദങ്ങൾ , ഗാന്ധിയും ഇന്ത്യൻ ദേശീയതയും, ഹൈന്ദവ വർഗീയതയും ഗാന്ധി വധവും എന്നീ വിഷയങ്ങളിലാണ് പ്രഭാഷണം.
രക്തസാക്ഷിദിനമായ 30ന് സമാപന പ്രഭാഷണത്തിനു ശേഷം ദീപം തെളിയിച്ച് മാനവപ്രതിജ്ഞയെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ കണ്‍വീനർ കെ.വി.ആന്റണി, ഡോ. വി.ജി. ഗോപാലകൃഷ്ണൻ, ടി.സത്യനാരായണൻ എന്നിവരും പങ്കെടുത്തു.