മൂവാറ്റുപുഴ: പോയാലിമലയിൽനിന്നു കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ഈസ്റ്റ് മാറാടി ഒഴുകയിൽ ഷെഫിൻ, പേഴയ്ക്കാപ്പിള്ളി നിരക്കനായിൽ വിഷ്ണു എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുനിൽ ആന്റോയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്.
ഇരുവരും സമാന കേസുകളിൽ മുന്പും അറസ്റ്റിലായിട്ടുള്ളവരാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലെ കൊച്ചങ്ങാടിയിൽ ആക്രിക്കട നടത്തിക്കൊണ്ടിരുന്ന ഷെഫിൻ കടയുടെ മറവിൽ വൻതോതിൽ മയക്കുമരുന്നു വ്യാപാരം നടത്തിയിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
രഹസ്യ വിവരത്തെതുടർന്ന് കുറച്ചു ദിവസങ്ങളായി ഇവർ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി. ലിബു, പി.എസ്. സുനിൽ, കെ.ഇ. ജോമോൻ, സി.പി. ജിനേഷ് കുമാർ എന്നിവരായിരുന്നു എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
ഇരുവരും സമാന കേസുകളിൽ മുന്പും അറസ്റ്റിലായിട്ടുള്ളവരാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലെ കൊച്ചങ്ങാടിയിൽ ആക്രിക്കട നടത്തിക്കൊണ്ടിരുന്ന ഷെഫിൻ കടയുടെ മറവിൽ വൻതോതിൽ മയക്കുമരുന്നു വ്യാപാരം നടത്തിയിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
രഹസ്യ വിവരത്തെതുടർന്ന് കുറച്ചു ദിവസങ്ങളായി ഇവർ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി. ലിബു, പി.എസ്. സുനിൽ, കെ.ഇ. ജോമോൻ, സി.പി. ജിനേഷ് കുമാർ എന്നിവരായിരുന്നു എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.