വൈപ്പിൻ: നാലു ബസുകളുടേതല്ല മറിച്ച് ഇപ്പോൾ വൈപ്പിൻകരയിൽ നിന്നും ഹൈക്കോർട്ട് ജംഗ്ഷനിലെത്തി സർവീസ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസുകളുടെ ട്രിപ്പുകൾ നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് നീട്ടുകയാണ് ഗോശ്രീ ബസുകളുടെ നഗരപ്രവേശനമെന്ന് വൈപ്പിൻകരയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ അപ്പക്സ് സംഘടന ഫ്രാഗിന്റെ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഗോശ്രീ റൂട്ടിൽ നഗരം വഴി നാലു കെഎസ്ആർടിസി ബസുകൾ പുതുതായി അനുവദിച്ചതുകൊണ്ട് ജനത്തിന്റെ യാത്രാ ദുരിതവും ധനനഷ്ടവും അവസാനിക്കുന്നില്ലെന്നും ഗോശ്രീ ബസുകളുടെ നഗരപ്രവേശനവുമായി ബന്ധപ്പെട്ട് സമരരംഗത്തുള്ള ഫ്രാഗ് പറയുന്നു. ഗോശ്രീ ദ്വീപുകളിലെ സ്വകാര്യ ബസുകൾക്ക് കൊച്ചി നഗരത്തിന്റെ വിവിധ മേഖലകളിലേക്ക് പ്രവേശനം അനുവദിക്കുക എന്നതാണ് ദ്വീപു നിവാസികളുടെ ആവശ്യമെന്ന് ഭാരവാഹികൾ ആവർത്തിച്ചു. ഇത് സാധ്യമാകും വരെ സമരം തുടരുമെന്ന് ഫ്രാഗ് പ്രസിഡന്റ് വി.പി. സാബു, സെക്രട്ടറി അനിൽ പ്രാവിയൻസ് എന്നിവർ മുന്നറിയിപ്പു നൽകി.
പുതുതായി രൂപംകൊണ്ട മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയും പ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച നാറ്റ്പാക്കിന്റെ റിപ്പോർട്ടും ഗോശ്രീ ബസ്സുകളുടെ നഗരപ്രവേശത്തിന് അനുകൂലമാണ്. എന്നാൽ റിപ്പോർട്ട് വന്നിട്ട് ഇപ്പോൾ ഒന്പതു മാസമായി. ഇതുവരെ സർക്കാർ തീരുമാനങ്ങൾ ഒന്നുമായില്ല. നിയമപരമായ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി നഗരപ്രവേശനം സാധ്യമാക്കാൻ ഗതാഗത വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ സർക്കാർ ചുമതലപ്പെടുത്തേണ്ടതുണ്ട്. ഈ നടപടിയും ആരംഭിച്ചിട്ടില്ല. ഇതിനിടയിലാണ് നാല് കെഎസ്ആർടിസി ബസുകൾ വൈപ്പിനിൽനിന്ന് നഗരത്തിലെ നാലു കേന്ദ്രങ്ങളിലേക്ക് നാലു ട്രിപ്പു വീതം നടത്തുമെന്ന് പ്രഖ്യാപനം വന്നിരിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.
ഗോശ്രീ റൂട്ടിൽ നഗരം വഴി നാലു കെഎസ്ആർടിസി ബസുകൾ പുതുതായി അനുവദിച്ചതുകൊണ്ട് ജനത്തിന്റെ യാത്രാ ദുരിതവും ധനനഷ്ടവും അവസാനിക്കുന്നില്ലെന്നും ഗോശ്രീ ബസുകളുടെ നഗരപ്രവേശനവുമായി ബന്ധപ്പെട്ട് സമരരംഗത്തുള്ള ഫ്രാഗ് പറയുന്നു. ഗോശ്രീ ദ്വീപുകളിലെ സ്വകാര്യ ബസുകൾക്ക് കൊച്ചി നഗരത്തിന്റെ വിവിധ മേഖലകളിലേക്ക് പ്രവേശനം അനുവദിക്കുക എന്നതാണ് ദ്വീപു നിവാസികളുടെ ആവശ്യമെന്ന് ഭാരവാഹികൾ ആവർത്തിച്ചു. ഇത് സാധ്യമാകും വരെ സമരം തുടരുമെന്ന് ഫ്രാഗ് പ്രസിഡന്റ് വി.പി. സാബു, സെക്രട്ടറി അനിൽ പ്രാവിയൻസ് എന്നിവർ മുന്നറിയിപ്പു നൽകി.
പുതുതായി രൂപംകൊണ്ട മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയും പ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച നാറ്റ്പാക്കിന്റെ റിപ്പോർട്ടും ഗോശ്രീ ബസ്സുകളുടെ നഗരപ്രവേശത്തിന് അനുകൂലമാണ്. എന്നാൽ റിപ്പോർട്ട് വന്നിട്ട് ഇപ്പോൾ ഒന്പതു മാസമായി. ഇതുവരെ സർക്കാർ തീരുമാനങ്ങൾ ഒന്നുമായില്ല. നിയമപരമായ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി നഗരപ്രവേശനം സാധ്യമാക്കാൻ ഗതാഗത വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ സർക്കാർ ചുമതലപ്പെടുത്തേണ്ടതുണ്ട്. ഈ നടപടിയും ആരംഭിച്ചിട്ടില്ല. ഇതിനിടയിലാണ് നാല് കെഎസ്ആർടിസി ബസുകൾ വൈപ്പിനിൽനിന്ന് നഗരത്തിലെ നാലു കേന്ദ്രങ്ങളിലേക്ക് നാലു ട്രിപ്പു വീതം നടത്തുമെന്ന് പ്രഖ്യാപനം വന്നിരിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.