കാലടി: കാലടിയിലെ പുതിയ സമാന്തരപാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പൈലിംഗ് ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ അറിയിച്ചു. കാലടി ഭാഗം മുതല്‍ പുഴയുടെ മധ്യഭാഗം വരെയുള്ള പണികളാണ് ആദ്യഘട്ടത്തിൽ നടക്കുക. പുഴയില്‍ ആരു ബീമുകളുടെ പൈലിംഗിനുള്ള തയാറെടുപ്പുകള്‍ അവസാനഘട്ടത്തിലെത്തി. ഇത് പൂര്‍ത്തിയായതിനു ശേഷം മധ്യഭാഗത്തുനിന്ന് താന്നിപ്പുഴ ഭാഗത്തേക്ക് പൈലിംഗ് ആരംഭിക്കും.
പുഴയുടെ ഒഴുക്ക് തടസപ്പെടാതിരിക്കാനാണ് രണ്ടു ഘട്ടമായി പണികള്‍ നടത്തുന്നത്. 18 ബീമുകള്‍ പുഴയിലും ഇരുകരകളിലുമായി നിര്‍മിക്കേണ്ടതുണ്ട്. എത്രയും പെട്ടെന്ന് പൈലിംഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തുനിന്ന് അഞ്ചു മീറ്റര്‍ മാറി 499 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിര്നുക്കുന്നത്. മൂവാററുപുഴ കേന്ദ്രമായ അക്ഷയ ബില്‍ഡേഴ്സിനാണ് നിര്‍മാണ കരാര്‍. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള ഫുട്പാത്തും ഉണ്ടായിരിക്കുന്നതാണ്.
നിരവധി വര്‍ഷങ്ങളായി കാലടിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ആഗ്രഹമാണ് പുതിയ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതോടുകൂടി സാക്ഷാത്കരിക്കപ്പെടുന്നത്. പാലത്തിന്റെ നിര്‍മാണത്തോടൊപ്പം തന്നെ അപ്രോച്ച് റോഡിനാവശ്യമായിട്ടുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്.
പുഴയുടെ ഒഴുക്ക് തടസപ്പെടാതിരിക്കാനാണ് രണ്ടു ഘട്ടമായി പണികള്‍ നടത്തുന്നത്. 18 ബീമുകള്‍ പുഴയിലും ഇരുകരകളിലുമായി നിര്‍മിക്കേണ്ടതുണ്ട്. എത്രയും പെട്ടെന്ന് പൈലിംഗ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തുനിന്ന് അഞ്ചു മീറ്റര്‍ മാറി 499 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിര്നുക്കുന്നത്. മൂവാററുപുഴ കേന്ദ്രമായ അക്ഷയ ബില്‍ഡേഴ്സിനാണ് നിര്‍മാണ കരാര്‍. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള ഫുട്പാത്തും ഉണ്ടായിരിക്കുന്നതാണ്.
നിരവധി വര്‍ഷങ്ങളായി കാലടിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ആഗ്രഹമാണ് പുതിയ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതോടുകൂടി സാക്ഷാത്കരിക്കപ്പെടുന്നത്. പാലത്തിന്റെ നിര്‍മാണത്തോടൊപ്പം തന്നെ അപ്രോച്ച് റോഡിനാവശ്യമായിട്ടുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്.