വാടാനപ്പള്ളി: ഉറക്കത്തിനിടെ അസ്വസ്ഥത തോന്നിയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തളിക്കുളം തൃവേണിക്ക് തെക്ക് താമരശ്ശേരി പരേതനായ നാഥന്റെ മകൻ ധനേഷ് (ചിഞ്ചു-38) ആണ് മരിച്ചത്.
മത്സ്യ തൊഴിലാളിയാണ് മരിച്ച ധനേഷ്. മത്സ്യബന്ധനത്തിന് പോയി രാവിലെ തിരിച്ചെത്തിയതിനു ശേഷം ധനേഷും മറ്റൊരാളുമായി വാക്കേറ്റം നടന്നതായി വാടാനപ്പള്ളി പോലീസ് പറഞ്ഞു. തുടർന്ന് സുഹൃത്തിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഉറങ്ങാൻ കിടന്നു. തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ചിഞ്ചുവിനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി പോലീസ് പറഞ്ഞു. മാതാവ്: പ്രേമലത.
മത്സ്യ തൊഴിലാളിയാണ് മരിച്ച ധനേഷ്. മത്സ്യബന്ധനത്തിന് പോയി രാവിലെ തിരിച്ചെത്തിയതിനു ശേഷം ധനേഷും മറ്റൊരാളുമായി വാക്കേറ്റം നടന്നതായി വാടാനപ്പള്ളി പോലീസ് പറഞ്ഞു. തുടർന്ന് സുഹൃത്തിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഉറങ്ങാൻ കിടന്നു. തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ചിഞ്ചുവിനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി പോലീസ് പറഞ്ഞു. മാതാവ്: പ്രേമലത.