പെരിങ്ങോട്ടുകര: സർപ്രൈസ് നൽകുന്നതിനായി വീട്ടുകാരെ അറിയിക്കാതെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ച യുവാവ് നെടുന്പാശേരി എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കര റോഡിൽ പരേതനായ തച്ചപ്പുള്ളി പരേതനായ അയ്യപ്പകുട്ടിയുടെ മകൻ വിനോദ് (40) ആണ് മരിച്ചത്.
ദുബായിലെ വിലോക്സ് ടെക്നിക്കൽ സർവീസിൽ ഡ്രൈവറായ വിനോദ് ദുബായിലെ ജോലി സ്ഥലത്തുനിന്നും വീട്ടുകാരെ അറിയിക്കാതെയാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്. എറണാകുളത്തുള്ള സഹോദരി ഭർത്താവിന്റെ വീട്ടിലിറങ്ങി അളിയനെയും കൂട്ടി പെരിങ്ങോട്ടുകരയിലെ സ്വന്തം വീട്ടിലേക്ക് കുടുംബത്തിന് സർപ്രൈസ് ആയി എത്തണമെന്ന് ആഗ്രഹത്തിലായിരുന്നു യാത്ര.
എന്നാൽ എറണാകുളത്ത് സഹോദരിയുടെ വീട്ടിലെത്തിയ വിനോദ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചുവെങ്കിലും ഏറെ വൈകാതെ മരിച്ചു. പെരിങ്ങോട്ടുകരയിലെ വീട്ടിലെത്തിച്ചു മൃതദേഹം സംസ്കരിച്ചു. അമ്മ: ലീല. ഭാര്യ: ജൂലിയ. രണ്ട് വയസുള്ള ജാൻവി ഏക മകളാണ്. ഊമയായ അമ്മയും നാല് സഹോദരിമാരും ഭാര്യയും ഒരു കുഞ്ഞുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വിനോദ്.
ദുബായിലെ വിലോക്സ് ടെക്നിക്കൽ സർവീസിൽ ഡ്രൈവറായ വിനോദ് ദുബായിലെ ജോലി സ്ഥലത്തുനിന്നും വീട്ടുകാരെ അറിയിക്കാതെയാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്. എറണാകുളത്തുള്ള സഹോദരി ഭർത്താവിന്റെ വീട്ടിലിറങ്ങി അളിയനെയും കൂട്ടി പെരിങ്ങോട്ടുകരയിലെ സ്വന്തം വീട്ടിലേക്ക് കുടുംബത്തിന് സർപ്രൈസ് ആയി എത്തണമെന്ന് ആഗ്രഹത്തിലായിരുന്നു യാത്ര.
എന്നാൽ എറണാകുളത്ത് സഹോദരിയുടെ വീട്ടിലെത്തിയ വിനോദ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചുവെങ്കിലും ഏറെ വൈകാതെ മരിച്ചു. പെരിങ്ങോട്ടുകരയിലെ വീട്ടിലെത്തിച്ചു മൃതദേഹം സംസ്കരിച്ചു. അമ്മ: ലീല. ഭാര്യ: ജൂലിയ. രണ്ട് വയസുള്ള ജാൻവി ഏക മകളാണ്. ഊമയായ അമ്മയും നാല് സഹോദരിമാരും ഭാര്യയും ഒരു കുഞ്ഞുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വിനോദ്.