തൊടുപുഴ: കർഷകരെയും വഴിയാത്രക്കാരെയും തുടർച്ചയായി ആക്രമിക്കുന്ന കാട്ടുമൃഗങ്ങളെ സ്ഥിരം ആക്രമകാരികളായി പ്രഖ്യാപിച്ച് വെടിവച്ചു കൊല്ലുകയോ, കൂട്ടിലടയ്ക്കുകയോ, മൃഗസംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റുകയോ ചെയ്യണമെന്നു ഫാർമേഴ്സ് ഫെഡറേഷനും തൊടുപുഴ ഫാർമേഴ്സ് ക്ലബ്ബും ആവശ്യപ്പെട്ടു.
മനുഷ്യജീവന് മൃഗങ്ങളുടെ ജീവനേക്കാൾ വിലയില്ലാത്ത നിയമം മാറ്റണം. കർഷകരെയും വഴിയാത്രക്കാരെയും ആക്രമിക്കുന്ന കാട്ടുമൃഗങ്ങളെ തടയാൻ വനംവകുപ്പിനു നിർദേശം നൽകണം. മനുഷ്യന്റെ ആവാസമേഖലയിൽ കയറി സ്ഥിരമായി കൃഷി നശിപ്പിക്കുന്ന ഇവയെ നിയന്ത്രിക്കണമെന്നും കൃഷിനാശത്തിനു വേഗത്തിൽ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
ഫാംഫെഡ് കോ-ഓർഡിനേറ്റർ ജോണ് വിച്ചാട്ട്, പ്രസിഡന്റ് ടോം ചെറിയാൻ, സെക്രട്ടറി സോണി കിഴക്കേക്കര, ട്രഷറർ തോംസണ് മുട്ടം, ഫാർമേഴ്സ് ക്ലബ് സെക്രട്ടറി രാജീവ് പാടത്തിൽ, ട്രഷറർ ഷൈജോ ചെറുനിലം എന്നിവർ പ്രസംഗിച്ചു.
മനുഷ്യജീവന് മൃഗങ്ങളുടെ ജീവനേക്കാൾ വിലയില്ലാത്ത നിയമം മാറ്റണം. കർഷകരെയും വഴിയാത്രക്കാരെയും ആക്രമിക്കുന്ന കാട്ടുമൃഗങ്ങളെ തടയാൻ വനംവകുപ്പിനു നിർദേശം നൽകണം. മനുഷ്യന്റെ ആവാസമേഖലയിൽ കയറി സ്ഥിരമായി കൃഷി നശിപ്പിക്കുന്ന ഇവയെ നിയന്ത്രിക്കണമെന്നും കൃഷിനാശത്തിനു വേഗത്തിൽ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
ഫാംഫെഡ് കോ-ഓർഡിനേറ്റർ ജോണ് വിച്ചാട്ട്, പ്രസിഡന്റ് ടോം ചെറിയാൻ, സെക്രട്ടറി സോണി കിഴക്കേക്കര, ട്രഷറർ തോംസണ് മുട്ടം, ഫാർമേഴ്സ് ക്ലബ് സെക്രട്ടറി രാജീവ് പാടത്തിൽ, ട്രഷറർ ഷൈജോ ചെറുനിലം എന്നിവർ പ്രസംഗിച്ചു.