കോതമംഗലം: കോട്ടപ്പാറ വനാതിർത്തി ഗ്രാമങ്ങളിൽ സ്ഥിരം ശല്യക്കാരനായ കാട്ടുകൊന്പനെ പിടികൂടി നീക്കം ചെയ്യുവാനുള്ള ആലോചന എങ്ങുമെത്താതെ കടലാസിലൊതുങ്ങി. കോതമംഗലം, പെരുന്പാവൂർ നിയോജകമണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങൾക്ക് ഏറെക്കാലമായി ഭീഷണിയാണ് കോട്ടപ്പാറ വനത്തിലെ ഈ കൊന്പൻ. നിരന്തരം ജനവാസ മേഖലകളിൽ കടന്നുകയറി നാശമുണ്ടാക്കുന്നതിൽ പ്രധാനി കൊന്പനാണെന്ന് തിരിച്ചറിഞ്ഞിട്ട് ഏറെകാലമായി.
കൊന്പനെ ഒതുക്കിയാൽ കോട്ടപ്പാറ വനാതിർത്തിയിലെ ആനശല്യം വലിയതോതിൽ കുറക്കാനാകുമെന്നായിരുന്നു വനം ഉദ്യോഗസ്ഥരുടെയടക്കം വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനയെ മറ്റെവിടേക്കെങ്കിലും മാറ്റുകയോ, പിടികൂടി നാട്ടാനയാക്കുകയോ ചെയ്യാമെന്ന ആലോചനയും ശക്തമായത്. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ മാറ്റാനുള്ള അനുമതി തേടി ഡിഎഫ്ഒ, ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർക്ക് അപേഷ നൽകിയിരുന്നു. നിർദേശം വിവിധ യോഗങ്ങളിൽ ചർച്ചയാകുകയും ചെയ്തു. ആനയെ പിടികൂടി മാറ്റുന്ന നടപടിക്ക് വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ കാര്യമായ പിന്തുണ നൽകാതിരുന്നതാണ് നടപടിക്ക് വിലങ്ങുതടിയായത്.
ഇപ്പോൾ പാലക്കാടും വയനാടും അക്രമകാരികളായ കൊന്പനെ കുങ്കിയാനകളെ ഉപയോഗിച്ച് പിടികൂടിയ സാഹചര്യത്തിലാണ് കോട്ടപ്പാറ വനാതിർത്തി ഗ്രാമങ്ങളിൽനിന്നും വീണ്ടും ആവശ്യം ശക്തമാകുന്നത്. അക്രമകാരിയായ കൊന്പനും മറ്റ് രണ്ട് ആനകളുമടങ്ങുന്ന കാട്ടാനക്കുട്ടമാണ് നാശംവിതച്ച് വിലസുന്നത്. നിരവധി വളർത്തുമൃഗങ്ങൾക്ക് കൊന്പന്റെ ക്രൗര്യത്തിനിരയായി ജീവനാശം സംഭവിച്ചിട്ടുണ്ട്. കാർഷിക വിളകളും കയ്യാലകളും വീടുകളുടെ ചുറ്റുമതിലുമെല്ലാം കൊന്പൻ ചവിട്ടിമെതിച്ചു. ഉപ്പുകണ്ടത്ത് വീടിന്റെ പോർച്ചിൽകിടന്ന കാറിന് നേരെ ആക്രമണം നടത്തിയതും ഇതേ കൊന്പനാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് കോട്ടപ്പാറയിലെ കൊന്പനെ പിടികൂടാനുള്ള നടപടി ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊന്പനെ ഒതുക്കിയാൽ കോട്ടപ്പാറ വനാതിർത്തിയിലെ ആനശല്യം വലിയതോതിൽ കുറക്കാനാകുമെന്നായിരുന്നു വനം ഉദ്യോഗസ്ഥരുടെയടക്കം വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനയെ മറ്റെവിടേക്കെങ്കിലും മാറ്റുകയോ, പിടികൂടി നാട്ടാനയാക്കുകയോ ചെയ്യാമെന്ന ആലോചനയും ശക്തമായത്. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ മാറ്റാനുള്ള അനുമതി തേടി ഡിഎഫ്ഒ, ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർക്ക് അപേഷ നൽകിയിരുന്നു. നിർദേശം വിവിധ യോഗങ്ങളിൽ ചർച്ചയാകുകയും ചെയ്തു. ആനയെ പിടികൂടി മാറ്റുന്ന നടപടിക്ക് വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ കാര്യമായ പിന്തുണ നൽകാതിരുന്നതാണ് നടപടിക്ക് വിലങ്ങുതടിയായത്.
ഇപ്പോൾ പാലക്കാടും വയനാടും അക്രമകാരികളായ കൊന്പനെ കുങ്കിയാനകളെ ഉപയോഗിച്ച് പിടികൂടിയ സാഹചര്യത്തിലാണ് കോട്ടപ്പാറ വനാതിർത്തി ഗ്രാമങ്ങളിൽനിന്നും വീണ്ടും ആവശ്യം ശക്തമാകുന്നത്. അക്രമകാരിയായ കൊന്പനും മറ്റ് രണ്ട് ആനകളുമടങ്ങുന്ന കാട്ടാനക്കുട്ടമാണ് നാശംവിതച്ച് വിലസുന്നത്. നിരവധി വളർത്തുമൃഗങ്ങൾക്ക് കൊന്പന്റെ ക്രൗര്യത്തിനിരയായി ജീവനാശം സംഭവിച്ചിട്ടുണ്ട്. കാർഷിക വിളകളും കയ്യാലകളും വീടുകളുടെ ചുറ്റുമതിലുമെല്ലാം കൊന്പൻ ചവിട്ടിമെതിച്ചു. ഉപ്പുകണ്ടത്ത് വീടിന്റെ പോർച്ചിൽകിടന്ന കാറിന് നേരെ ആക്രമണം നടത്തിയതും ഇതേ കൊന്പനാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് കോട്ടപ്പാറയിലെ കൊന്പനെ പിടികൂടാനുള്ള നടപടി ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.