തൊടുപുഴ: നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മ അറസ്റ്റിൽ. കുടയത്തൂർ ശരംകുത്തി കലൂർ അർജുന്റെ ഭാര്യ രേഷ്മ (27)യെയാണു കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ കോട്ടയം വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.
മൂന്നു മാസം മുന്പാണ് 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചത്. തലയ്ക്കു ക്ഷതമേറ്റതിനെത്തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. താഴെ വീണ് തലയ്ക്കു പരിക്കേറ്റെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്.
എന്നാൽ, ഡോക്ടർമാരും അയൽവാസികളും ഇക്കാര്യത്തിൽ സംശയമുയർത്തിയിരുന്നു. ഇതോടെ പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനുശേഷം പൊൻകുന്നം സ്വദേശിനിയായ രേഷ്മ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് അമ്മയുടെ അറസ്റ്റിലേക്കു നയിച്ചത്. തലയ്ക്കേറ്റ മാരകമായ ആഘാതമാണ് കുഞ്ഞിന്റെ മരണകാരണമെന്നു റിപ്പോർട്ടിൽ വ്യക്തമായി.
ആദ്യം അസ്വഭാവിക മരണത്തിനു കേസെടുത്ത പോലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ കൊലപാതകത്തിനു കേസെടുക്കുകയായിരുന്നു.
മൂന്നു മാസം മുന്പാണ് 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചത്. തലയ്ക്കു ക്ഷതമേറ്റതിനെത്തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. താഴെ വീണ് തലയ്ക്കു പരിക്കേറ്റെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്.
എന്നാൽ, ഡോക്ടർമാരും അയൽവാസികളും ഇക്കാര്യത്തിൽ സംശയമുയർത്തിയിരുന്നു. ഇതോടെ പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനുശേഷം പൊൻകുന്നം സ്വദേശിനിയായ രേഷ്മ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് അമ്മയുടെ അറസ്റ്റിലേക്കു നയിച്ചത്. തലയ്ക്കേറ്റ മാരകമായ ആഘാതമാണ് കുഞ്ഞിന്റെ മരണകാരണമെന്നു റിപ്പോർട്ടിൽ വ്യക്തമായി.
ആദ്യം അസ്വഭാവിക മരണത്തിനു കേസെടുത്ത പോലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ കൊലപാതകത്തിനു കേസെടുക്കുകയായിരുന്നു.