ദേവാലയം ഇരിക്കുന്ന പ്രസ്തുത സ്ഥലം 1982 മുതൽ ഫിലിപ്പോസ് ജോണ് എന്ന വ്യക്തിയുടെ കൈവശാവകാശമായിരുന്നതും തുടർന്ന് ഇടവക അംഗം കൂടിയായിരുന്ന അദ്ദേഹം ഈ സ്ഥലം, ദേവാലയം പണിയുന്നതിനുവേണ്ടി ഇഷ്ടദാനമായി നൽകിയതുമായിരുന്നു. ഈ സ്ഥലത്തിന്റെ ആവശ്യമായ എല്ലാ രേഖകളും, വെള്ളക്കരം, വൈദ്യുതി ബിൽ, പ്രോപ്പർട്ടി ടാക്സ് എന്നിവയടക്കം ക്യത്യമായി ഉള്ള ഈ ഭൂമിയിൽ അനധികൃതമായി പ്രവേശിച്ച് ദേവാലയം തകർത്തത് തികച്ചും അപലപനീയമാണ്. ദേവാലയം സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിനു നിയമപരമായ സാധുതയില്ല എന്ന വാദം തീർത്തും തെറ്റായ ഒരു പ്രചരണമാണ്.
രണ്ടായിരത്തോളം വരുന്ന പ്രവാസികളായ സീറോ മലബാർ വിശ്വാസികളുടെ ഈ ആരാധന ആലയം യാതൊരു മുന്നറിയിപ്പുമില്ലാതെ നിയമവിരുദ്ധമായി പൊളിച്ചതിനെതിരേ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് രൂപത പിആർഒ അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്