ചെറുതുരുത്തി: ജ്യോതി എൻജിനീയറിംഗ് കോളജിന്റെ ചരിത്രത്തിൽ അക്രഡിറ്റേഷൻ മേഖലയിൽ ഒരു നേട്ടം കൂടി. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിൽ തുടർച്ചയായ മൂന്നാം തവണയാണു കോളജിന് അക്രഡിറ്റേഷൻ സ്വന്തമാകുന്നത്. സിവിൽ എൻജിനീയറിംഗിൽ തുടർച്ചയായ രണ്ടാം തവണയും ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 2025 വരെയാണ് കാലാവധി.
യോഗ്യതയുള്ള എല്ലാ ബ്രാഞ്ചുകളിലും എൻബിഎ അക്രഡിറ്റേഷൻ നേടാനായതു മികവാണ്. 2016 ലാണ് ആദ്യമായി എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചത്.അടുത്ത അഞ്ചു വർഷത്തേക്കു ലഭിച്ചിട്ടുള്ള എ ഗ്രേഡോടുകൂടിയ നാക് അക്രഡിറ്റേഷൻ ജ്യോതിയുടെ വിജയത്തിളക്കം കൂട്ടുന്നു. അക്രഡിറ്റേഷൻ കിട്ടിയ സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് വൻകിട കമ്പനികളിൽ ജോലി ലഭിക്കാൻ സാധ്യത കൂടുതലാണെന്ന് മാനേജർ ഫാ. തോമസ് കാക്കശേരി പറഞ്ഞു.
യോഗ്യതയുള്ള എല്ലാ ബ്രാഞ്ചുകളിലും എൻബിഎ അക്രഡിറ്റേഷൻ നേടാനായതു മികവാണ്. 2016 ലാണ് ആദ്യമായി എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചത്.അടുത്ത അഞ്ചു വർഷത്തേക്കു ലഭിച്ചിട്ടുള്ള എ ഗ്രേഡോടുകൂടിയ നാക് അക്രഡിറ്റേഷൻ ജ്യോതിയുടെ വിജയത്തിളക്കം കൂട്ടുന്നു. അക്രഡിറ്റേഷൻ കിട്ടിയ സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് വൻകിട കമ്പനികളിൽ ജോലി ലഭിക്കാൻ സാധ്യത കൂടുതലാണെന്ന് മാനേജർ ഫാ. തോമസ് കാക്കശേരി പറഞ്ഞു.