ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എടവിലങ്ങു സ്വദേശി കുന്നത്തു വീട്ടിൽ സുമേഷി(41) നാണു ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം പത്തു വർഷം തടവും 50,000 രൂപ പിഴയും പോക്സോ നിയമ പ്രകാരം പത്തു വർഷം കഠിന തടവും 50,000രൂപ പിഴയും ആണ് വിധിച്ചത്. പിഴ അടക്കാത്ത പക്ഷം വീണ്ടും ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പരിസര വാസിയായ അഞ്ചര വയസുള്ള ബാലനാണു പീഡനത്തിന് ഇരയായത്. പിഴ തുക അതിജീവിതനു നൽകാനും കോടതി വിധിച്ചു. വലപ്പാട് എസ്ഐ ആയിരുന്ന പി.കെ. പത്മരാജൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസാണിത്. ജിഷ ജോയ്, രജനി എന്നീ പോലീസ് ഓഫീസർമാർ പ്രോസിക്യുഷനെ സഹായിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം പത്തു വർഷം തടവും 50,000 രൂപ പിഴയും പോക്സോ നിയമ പ്രകാരം പത്തു വർഷം കഠിന തടവും 50,000രൂപ പിഴയും ആണ് വിധിച്ചത്. പിഴ അടക്കാത്ത പക്ഷം വീണ്ടും ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പരിസര വാസിയായ അഞ്ചര വയസുള്ള ബാലനാണു പീഡനത്തിന് ഇരയായത്. പിഴ തുക അതിജീവിതനു നൽകാനും കോടതി വിധിച്ചു. വലപ്പാട് എസ്ഐ ആയിരുന്ന പി.കെ. പത്മരാജൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസാണിത്. ജിഷ ജോയ്, രജനി എന്നീ പോലീസ് ഓഫീസർമാർ പ്രോസിക്യുഷനെ സഹായിച്ചു.