ചെറായി: നാല്പത്തിയഞ്ചുകാരനെ കൊച്ചി നഗരത്തിൽ നിന്ന് അയന്പിള്ളി മനപ്പിള്ളിയിലെ റിസോർട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപ്പിച്ചും 17 ലക്ഷം രൂപയുടെ ചെക്കും 9500 രൂപയും എടിഎം കാർഡും തട്ടിയെടുത്ത സംഭവത്തിൽ ഒന്പ തംഗ സംഘത്തിലെ രണ്ടു പേരെ മുനന്പം പോലീസ് അറസ്റ്റു ചെയ്തു. തൃശൂർ ചിറമങ്ങാട് തൈക്കാല അബ്ദുൾ വഹാബ് (40), പള്ളുരുത്തി തങ്ങൾനഗർ ഫക്രുദ്ദീൻ തങ്ങൾ (37) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന അഞ്ചു പേർ ഉൾപ്പെടെ ഒന്പതു പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. ഏഴു പേർക്കായുള്ള അന്വേഷ ണം പോലീസ് ഊർജിതമാക്കി.
ആലപ്പുഴ കണ്ണമംഗലം സ്വദേശിയും വൈറ്റിലയിൽ താമസിക്കുന്നയാളുമായ ബിജു ബാലനാണ് അക്രമത്തിന് ഇരയാ യത്. കഴിഞ്ഞ മാസം 30ന് രാത്രിയിലായിരുന്നു സംഭവം.
ഒരു മാസം മുന്പ് പരിചയപ്പെട്ട ഒന്നാം പ്രതി വഹാബ് ആണ് ബിജുവിനെ റിസോർട്ടിൽ കൂട്ടിക്കൊണ്ടുവന്ന് സംഘത്തിലെ എട്ടു പേർകൂടി ചേർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 17 ലക്ഷം രൂപയുടെ ചെക്ക് എഴുതി വാങ്ങുകയാ യിരുന്നു.
ആലപ്പുഴ കണ്ണമംഗലം സ്വദേശിയും വൈറ്റിലയിൽ താമസിക്കുന്നയാളുമായ ബിജു ബാലനാണ് അക്രമത്തിന് ഇരയാ യത്. കഴിഞ്ഞ മാസം 30ന് രാത്രിയിലായിരുന്നു സംഭവം.
ഒരു മാസം മുന്പ് പരിചയപ്പെട്ട ഒന്നാം പ്രതി വഹാബ് ആണ് ബിജുവിനെ റിസോർട്ടിൽ കൂട്ടിക്കൊണ്ടുവന്ന് സംഘത്തിലെ എട്ടു പേർകൂടി ചേർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 17 ലക്ഷം രൂപയുടെ ചെക്ക് എഴുതി വാങ്ങുകയാ യിരുന്നു.