കാക്കനാട്: ഓഹരി നിക്ഷേപത്തട്ടിപ്പ് കേസിൽ മാസ്റ്റേഴ്സ് ഗ്രൂപ്പ് മാർക്കറ്റിംഗ് തലവനും ഉടമ എബിൻ വർഗീസിന്റെ സുഹൃത്തുമായ ജേക്കബ് ഷിജോയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി അന്വേഷണ സംഘം. ജേക്കബ് ഷിജോ വഴി കോടിക്കണക്കിന് രൂപയാണ് എബിന്റെ ഉടമസ്ഥതയിലുളള സ്ഥാപനത്തിൽ നിക്ഷേപിച്ചിരിക്കുന്നത്.
ഇരുവരും എറണാകുളത്തെ ന്യൂജൻ ബാങ്കിൽ ജീവനക്കാരനായിരുന്ന കാലത്തുള്ള ബന്ധമാണ്. ജേക്കബ് ഷിജോ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാ വീട്ടിൽ എബിൻ വർഗീസ് (40) ഭാര്യ ശ്രീരഞ്ജിനി എന്നിവരും ഒളിവിലാണ്. മാസ്റ്റേഴ്സ് ഗ്രൂപ്പ് ട്രേഡിംഗ് സ്ഥാപനമല്ലെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.വി. ബേബി പറഞ്ഞു.ഇതുവരെ 45 പരാതികൾ ലഭിച്ചിട്ടുണ്ട്. വിദേശത്തുനിന്നും ഫോണിലൂടെ നിരവധി പരാതികൾ വരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് മാസ്റ്റേഴ്സ് ഗ്രൂപ്പിലെ പ്രധാന ജീവനക്കാരനും എബിൻ വർഗീസിന്റെ സുഹൃത്തുമായ ജേക്കബ് ഷിജോയെ പ്രതിപ്പട്ടികളിൽ ഉൾപ്പെടുത്തി.
അതിനിടെ കഴിഞ്ഞ ദിവസം തൃക്കാക്കര ഭാരതമാതാ കോളജിന് എതിർവശം ചക്കരംപിളളി അവന്യൂ ബിൽഡിംഗിലെ ഓഫീസിൽ നിന്നു കണ്ടെത്തിയ 14 കംപ്യൂട്ടർ ഹാർഡ് ഡിസ്ക് സൈബർ സെല്ലിന് കൈമാറി .
ഇരുവരും എറണാകുളത്തെ ന്യൂജൻ ബാങ്കിൽ ജീവനക്കാരനായിരുന്ന കാലത്തുള്ള ബന്ധമാണ്. ജേക്കബ് ഷിജോ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാ വീട്ടിൽ എബിൻ വർഗീസ് (40) ഭാര്യ ശ്രീരഞ്ജിനി എന്നിവരും ഒളിവിലാണ്. മാസ്റ്റേഴ്സ് ഗ്രൂപ്പ് ട്രേഡിംഗ് സ്ഥാപനമല്ലെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.വി. ബേബി പറഞ്ഞു.ഇതുവരെ 45 പരാതികൾ ലഭിച്ചിട്ടുണ്ട്. വിദേശത്തുനിന്നും ഫോണിലൂടെ നിരവധി പരാതികൾ വരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് മാസ്റ്റേഴ്സ് ഗ്രൂപ്പിലെ പ്രധാന ജീവനക്കാരനും എബിൻ വർഗീസിന്റെ സുഹൃത്തുമായ ജേക്കബ് ഷിജോയെ പ്രതിപ്പട്ടികളിൽ ഉൾപ്പെടുത്തി.
അതിനിടെ കഴിഞ്ഞ ദിവസം തൃക്കാക്കര ഭാരതമാതാ കോളജിന് എതിർവശം ചക്കരംപിളളി അവന്യൂ ബിൽഡിംഗിലെ ഓഫീസിൽ നിന്നു കണ്ടെത്തിയ 14 കംപ്യൂട്ടർ ഹാർഡ് ഡിസ്ക് സൈബർ സെല്ലിന് കൈമാറി .