രാജേഷ് രണ്ടാർ
മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ കാർഷികമേഖലകൾ എവിടെയെന്നു ചോദിച്ചാൽ ആദ്യം ചൂണ്ടിക്കാട്ടുന്ന ഇടങ്ങളാണ് മൂവാറ്റുപുഴ ഉൾപ്പടെയുള്ള കിഴക്കൻ പ്രദേശങ്ങൾ. എന്നാൽ മേഖലകളിലൂടെ സഞ്ചരിച്ചാല്‍ കാണാനാകുക ഏറിയപങ്കും കൃഷിയൊന്നുമില്ലാതെ തരിശായി കിടക്കുന്ന സ്ഥലങ്ങൾ. കൂടുതലും പഴയ നെല്പാടങ്ങളാണ്. വർഷത്തിൽ മൂന്നുപൂ വരെ നെല്ല് വിളഞ്ഞിരുന്ന പാടങ്ങളിൽ ഇന്ന് ചിലത് തരിശും മറ്റു ചിലതിൽ ലാഭകരമായ മറ്റു കൃഷികളുമാണ്.
വെള്ളക്കെട്ട് വെല്ലുവിളി
മുന്‍ കാലങ്ങളില്‍ ജലസേചന സൗകര്യമുള്ള പാടങ്ങളില്‍ വര്‍ഷത്തില്‍ മൂന്നുപൂവും നെല്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് താല്പര്യമുണ്ടായിരുന്നു. ഇപ്പോള്‍ അതിനാകാത്ത സ്ഥിതിയാണ്. നാട്ടില്‍ പല പാടങ്ങളിലും വെള്ളക്കെട്ട് പ്രശ്നം രൂക്ഷമാണ്. പാടത്തിനു താഴ്ച കൂടുതലായതിനാൽ നിലം ഒരുക്കല്‍ തുടങ്ങി കൊയ്ത്തുവരെയുള്ള പണികൾക്കു പ്രയാസവും ചെലവും കൂടും.
കൃഷിയ്ക്കു വിട
ഭാരിച്ച കൂലിച്ചെലവും നെല്‍കൃഷിയില്‍ നിന്നും ഇപ്പോള്‍ കിട്ടുന്ന വരുമാനവും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. പുതിയ തലമുറ മറ്റു തൊഴില്‍ മേഖലകളോട് ഇഷ്ടം കൂടുകയാണ്. പാടത്തെ ജോലികൾക്ക് അതിഥി തൊഴിലാളികളെ ആശ്രയിക്കേണ്ടിവരുന്നതായും കർഷകർ ആവലാതിപ്പെടുന്നു.
കർഷകരിലെത്താതെ പദ്ധതികൾ
നെൽകൃഷിയിൽ കര്‍ഷകരെ സഹായിക്കാനായി സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പല പദ്ധതികളും ഫലപ്രദമായോ സമയ ബന്ധിതമായോ നടപ്പാക്കാന്‍ ഉദ്യോഗസ്ഥ സംവിധാനത്തിനു കഴിയാതെ പോവുകയാണെന്ന് ആക്ഷേപമുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങളും മറ്റു ബുദ്ധിമുട്ടുകളും വേറെ. കര്‍ഷകരുടെ പരിഹാര നിര്‍ദേശങ്ങള്‍ പലപ്പോഴും അധികൃതര്‍ കേള്‍ക്കുന്നില്ലെന്നും പരാതിയുണ്ട്.
കർഷകർക്കു പറയാനുണ്ട്
ഓരോ പ്രദേശത്തേയും പാടങ്ങളില്‍ കൃഷി പണികള്‍ക്കു യോജിച്ച തരത്തില്‍ ജലസേചന, ജല നിര്‍ഗമന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നു കർഷകർ ആവശ്യപ്പെടുന്നു. ഉഴവുയന്ത്രങ്ങളും കൊയ്ത്തു യന്ത്രങ്ങളും ഇറക്കി പണിയാന്‍ തക്കവിധം പാടങ്ങളാക്കാന് കഴിയണം. ഫാം റോഡുകളും ഉണ്ടാക്കണം.
നെല്‍ കൃഷിയുമായി ബന്ധപ്പെട്ട നടീല്‍, കൊയ്ത്ത്, മെതിക്കല്‍, ഉണക്കല്‍ എന്നീ പണികള്‍ തൊഴിലുറപ്പില്പെടുത്താന് 0സമ്മര്‍ദം ചെലുത്തണം. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുവാന്‍ ഇന്‍ഷ്വറന്‍സ് സൗകര്യങ്ങളും മറ്റ് ആനുകൂല്യങ്ങളും സാധാരണ കര്‍ഷകര്‍ക്ക് ലഭിക്കുവാന്‍ തക്കവിധം ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടലുണ്ടാക്കണമെന്നും തോട്ടക്കര - പണ്ടപ്പിള്ളി പാടശേഖര നെല്ലുല്പാദക സമിതി പ്രസിഡന്റ് തോമസ് കൊച്ചിക്കുന്നേല്‍ പറയുന്നു.
മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ കാർഷികമേഖലകൾ എവിടെയെന്നു ചോദിച്ചാൽ ആദ്യം ചൂണ്ടിക്കാട്ടുന്ന ഇടങ്ങളാണ് മൂവാറ്റുപുഴ ഉൾപ്പടെയുള്ള കിഴക്കൻ പ്രദേശങ്ങൾ. എന്നാൽ മേഖലകളിലൂടെ സഞ്ചരിച്ചാല്‍ കാണാനാകുക ഏറിയപങ്കും കൃഷിയൊന്നുമില്ലാതെ തരിശായി കിടക്കുന്ന സ്ഥലങ്ങൾ. കൂടുതലും പഴയ നെല്പാടങ്ങളാണ്. വർഷത്തിൽ മൂന്നുപൂ വരെ നെല്ല് വിളഞ്ഞിരുന്ന പാടങ്ങളിൽ ഇന്ന് ചിലത് തരിശും മറ്റു ചിലതിൽ ലാഭകരമായ മറ്റു കൃഷികളുമാണ്.
വെള്ളക്കെട്ട് വെല്ലുവിളി
മുന്‍ കാലങ്ങളില്‍ ജലസേചന സൗകര്യമുള്ള പാടങ്ങളില്‍ വര്‍ഷത്തില്‍ മൂന്നുപൂവും നെല്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് താല്പര്യമുണ്ടായിരുന്നു. ഇപ്പോള്‍ അതിനാകാത്ത സ്ഥിതിയാണ്. നാട്ടില്‍ പല പാടങ്ങളിലും വെള്ളക്കെട്ട് പ്രശ്നം രൂക്ഷമാണ്. പാടത്തിനു താഴ്ച കൂടുതലായതിനാൽ നിലം ഒരുക്കല്‍ തുടങ്ങി കൊയ്ത്തുവരെയുള്ള പണികൾക്കു പ്രയാസവും ചെലവും കൂടും.
കൃഷിയ്ക്കു വിട
ഭാരിച്ച കൂലിച്ചെലവും നെല്‍കൃഷിയില്‍ നിന്നും ഇപ്പോള്‍ കിട്ടുന്ന വരുമാനവും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. പുതിയ തലമുറ മറ്റു തൊഴില്‍ മേഖലകളോട് ഇഷ്ടം കൂടുകയാണ്. പാടത്തെ ജോലികൾക്ക് അതിഥി തൊഴിലാളികളെ ആശ്രയിക്കേണ്ടിവരുന്നതായും കർഷകർ ആവലാതിപ്പെടുന്നു.
കർഷകരിലെത്താതെ പദ്ധതികൾ
നെൽകൃഷിയിൽ കര്‍ഷകരെ സഹായിക്കാനായി സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പല പദ്ധതികളും ഫലപ്രദമായോ സമയ ബന്ധിതമായോ നടപ്പാക്കാന്‍ ഉദ്യോഗസ്ഥ സംവിധാനത്തിനു കഴിയാതെ പോവുകയാണെന്ന് ആക്ഷേപമുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങളും മറ്റു ബുദ്ധിമുട്ടുകളും വേറെ. കര്‍ഷകരുടെ പരിഹാര നിര്‍ദേശങ്ങള്‍ പലപ്പോഴും അധികൃതര്‍ കേള്‍ക്കുന്നില്ലെന്നും പരാതിയുണ്ട്.
കർഷകർക്കു പറയാനുണ്ട്
ഓരോ പ്രദേശത്തേയും പാടങ്ങളില്‍ കൃഷി പണികള്‍ക്കു യോജിച്ച തരത്തില്‍ ജലസേചന, ജല നിര്‍ഗമന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നു കർഷകർ ആവശ്യപ്പെടുന്നു. ഉഴവുയന്ത്രങ്ങളും കൊയ്ത്തു യന്ത്രങ്ങളും ഇറക്കി പണിയാന്‍ തക്കവിധം പാടങ്ങളാക്കാന് കഴിയണം. ഫാം റോഡുകളും ഉണ്ടാക്കണം.
നെല്‍ കൃഷിയുമായി ബന്ധപ്പെട്ട നടീല്‍, കൊയ്ത്ത്, മെതിക്കല്‍, ഉണക്കല്‍ എന്നീ പണികള്‍ തൊഴിലുറപ്പില്പെടുത്താന് 0സമ്മര്‍ദം ചെലുത്തണം. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുവാന്‍ ഇന്‍ഷ്വറന്‍സ് സൗകര്യങ്ങളും മറ്റ് ആനുകൂല്യങ്ങളും സാധാരണ കര്‍ഷകര്‍ക്ക് ലഭിക്കുവാന്‍ തക്കവിധം ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടലുണ്ടാക്കണമെന്നും തോട്ടക്കര - പണ്ടപ്പിള്ളി പാടശേഖര നെല്ലുല്പാദക സമിതി പ്രസിഡന്റ് തോമസ് കൊച്ചിക്കുന്നേല്‍ പറയുന്നു.