പെരിന്തൽമണ്ണ: മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുവന്ന 45.5 ലക്ഷം രൂപ പെരിന്തൽമണ്ണ പോലീസ് പിടികൂടി. കാറിലുണ്ടായിരുന്ന കോട്ടയം രാമപുരം സ്വദേശി മുടയാരത്ത് ജയേഷി(45)നെയും പോലീസ് പിടികൂടി.
കഴിഞ്ഞദിവസം പോലീസ് നടത്തിയ വാഹനപരിശോധനയിൽ അങ്ങാടിപ്പുറത്തു നിന്നാണ് കാറും പണവും പിടിച്ചെടുത്തത്. ബാഗിലാക്കി കാറിന്റെ പിൻസീറ്റിന് താഴെ വച്ച നിലയിലായിരുന്നു പണം. 500 രൂപയുടെ 91 കെട്ടുകളാണുണ്ടായിരുന്നത്. കോയന്പത്തൂരിൽ നിന്നു പെരിന്തൽമണ്ണയിലേക്കു കൊണ്ടുവന്നതാണ് പണമെന്നാണ് വിവരം. രഹസ്യവിവരത്തെ തുടർന്ന് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സി. അലവി, എസ്ഐ യാസിർ എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടിച്ചെടുത്തത്. കഴിഞ്ഞദിവസം 45 ലക്ഷം രൂപയുമായി രണ്ടുപേരെയും പെരിന്തൽമണ്ണ പോലീസ് പിടികൂടിയിരുന്നു. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കും.
ബാങ്കിംഗ് അവലോകന
യോഗം 14ന്
മലപ്പുറം: ജില്ലാതല ബാങ്കിംഗ്് അവലോകന യോഗം 14നു രാവിലെ 10.30ന് മലപ്പുറം ഹോട്ടൽ മഹേന്ദ്രപുരിയിൽ ചേരുമെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു.
കഴിഞ്ഞദിവസം പോലീസ് നടത്തിയ വാഹനപരിശോധനയിൽ അങ്ങാടിപ്പുറത്തു നിന്നാണ് കാറും പണവും പിടിച്ചെടുത്തത്. ബാഗിലാക്കി കാറിന്റെ പിൻസീറ്റിന് താഴെ വച്ച നിലയിലായിരുന്നു പണം. 500 രൂപയുടെ 91 കെട്ടുകളാണുണ്ടായിരുന്നത്. കോയന്പത്തൂരിൽ നിന്നു പെരിന്തൽമണ്ണയിലേക്കു കൊണ്ടുവന്നതാണ് പണമെന്നാണ് വിവരം. രഹസ്യവിവരത്തെ തുടർന്ന് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സി. അലവി, എസ്ഐ യാസിർ എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടിച്ചെടുത്തത്. കഴിഞ്ഞദിവസം 45 ലക്ഷം രൂപയുമായി രണ്ടുപേരെയും പെരിന്തൽമണ്ണ പോലീസ് പിടികൂടിയിരുന്നു. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കും.
ബാങ്കിംഗ് അവലോകന
യോഗം 14ന്
മലപ്പുറം: ജില്ലാതല ബാങ്കിംഗ്് അവലോകന യോഗം 14നു രാവിലെ 10.30ന് മലപ്പുറം ഹോട്ടൽ മഹേന്ദ്രപുരിയിൽ ചേരുമെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു.