നെടുങ്കണ്ടം: ഉടമയറിയാതെ ഇതരസംസ്ഥാന തൊഴിലാളി ഓടിച്ച ജീപ്പ് നിയന്ത്രണംവിട്ട് കല്ലാര്‍ പുഴയിൽ പതിച്ചു. തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ കല്ലാര്‍ ബഥനിപ്പടിക്കു സമീപമാണ് അപകടമുണ്ടായത്.
ഒഡീഷ സ്വദേശി സ്റ്റീഫനാണ് ജീപ്പ് ഓടിച്ചത്. പുഴയില്‍ രണ്ടാള് താഴ്ചയുള്ള ഭാഗത്ത് ജീപ്പ് പൂര്‍ണമായി മുങ്ങിത്താഴ്ന്നു. മുങ്ങിയ ജീപ്പില്‍നിന്നു നീന്തിയാണ് സ്റ്റീഫന്‍ രക്ഷപ്പെട്ടത്.
പ്രദേശത്തെ റോഡിന്റെ ടാറിംഗ് ജോലികള്‍ക്കായാണ് സ്റ്റീഫന്‍ എത്തിയത്. കരാറുകാരന്റെ ഉടമസ്ഥതയില്‍ ടാര്‍ കൊണ്ടുപോകാനായി ഉപയോഗിക്കുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ രാവിലെ റോഡ് ടാറിംഗ് നടത്തുന്നതിന് തൊഴിലാളികള്‍ എത്തിയെങ്കിലും മഴ കനത്തതോടെ ജോലി ഒഴിവാക്കി. ഇതിനിടെ ജീപ്പിന്റെ താക്കോല്‍ ഡ്രൈവര്‍ക്കു നല്‍കാനായി സ്റ്റീഫനെ ഏല്പിച്ചിരുന്നു. ജോലി ഒഴിവാക്കിയതോടെ ജീപ്പുമായി സ്റ്റീഫന്‍ പോകുന്നതിനിടെയാണ് അപകടം.
തുടര്‍ന്ന് സ്റ്റീഫന്‍ തന്നെ വിവരം തൊഴിലുടമയെ അറിയിക്കുകയായിരുന്നു. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിയ ജീപ്പ് മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് കരയ്ക്കു കയറ്റിയത്. ടാറിംഗ് ജോലിക്കെത്തിയ ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ജീപ്പ് പുറത്തെടുത്തത്. വെള്ളത്തില്‍ വീണ സ്റ്റീഫനെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.
ഒഡീഷ സ്വദേശി സ്റ്റീഫനാണ് ജീപ്പ് ഓടിച്ചത്. പുഴയില്‍ രണ്ടാള് താഴ്ചയുള്ള ഭാഗത്ത് ജീപ്പ് പൂര്‍ണമായി മുങ്ങിത്താഴ്ന്നു. മുങ്ങിയ ജീപ്പില്‍നിന്നു നീന്തിയാണ് സ്റ്റീഫന്‍ രക്ഷപ്പെട്ടത്.
പ്രദേശത്തെ റോഡിന്റെ ടാറിംഗ് ജോലികള്‍ക്കായാണ് സ്റ്റീഫന്‍ എത്തിയത്. കരാറുകാരന്റെ ഉടമസ്ഥതയില്‍ ടാര്‍ കൊണ്ടുപോകാനായി ഉപയോഗിക്കുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ രാവിലെ റോഡ് ടാറിംഗ് നടത്തുന്നതിന് തൊഴിലാളികള്‍ എത്തിയെങ്കിലും മഴ കനത്തതോടെ ജോലി ഒഴിവാക്കി. ഇതിനിടെ ജീപ്പിന്റെ താക്കോല്‍ ഡ്രൈവര്‍ക്കു നല്‍കാനായി സ്റ്റീഫനെ ഏല്പിച്ചിരുന്നു. ജോലി ഒഴിവാക്കിയതോടെ ജീപ്പുമായി സ്റ്റീഫന്‍ പോകുന്നതിനിടെയാണ് അപകടം.
തുടര്‍ന്ന് സ്റ്റീഫന്‍ തന്നെ വിവരം തൊഴിലുടമയെ അറിയിക്കുകയായിരുന്നു. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിയ ജീപ്പ് മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് കരയ്ക്കു കയറ്റിയത്. ടാറിംഗ് ജോലിക്കെത്തിയ ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ജീപ്പ് പുറത്തെടുത്തത്. വെള്ളത്തില്‍ വീണ സ്റ്റീഫനെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.