തൊടുപുഴ: ബസ് കണ്ടക്ടറെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അരിക്കുഴ ചാത്തംകോട്ട് അമൽ ജോർജിനെ(27) യാണ് തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബു അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 25 നായിരുന്നു കേസിനാസ്പദമായ സംഭവം.
മുണ്ടേക്കല്ല് പെട്രോൾ പന്പിൽ ബസിൽ കയറി വണ്ടിപ്പെരിയാർ സ്വദേശിയും പട്ടികവർഗക്കാരനുമായ കണ്ടക്ടറെയും മറ്റൊരു ജീവനക്കാരനെയും അമൽ ജോർജ് മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജൂലൈയിൽ തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരുമായി ഇതേ റൂട്ടിൽ ഓടുന്ന മറ്റൊരു ബസിലെ ജീവനക്കാരായ അമലും കൂട്ടരും സംഘർഷമുണ്ടാക്കിയിരുന്നു.
ഇതിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിലുള്ള വിരോധത്തിലാണ് കണ്ടക്ടറെയും ജീവനക്കാരനെയും പ്രതികൾ ആക്രമിച്ചത്.
മുണ്ടേക്കല്ല് പെട്രോൾ പന്പിൽ ബസിൽ കയറി വണ്ടിപ്പെരിയാർ സ്വദേശിയും പട്ടികവർഗക്കാരനുമായ കണ്ടക്ടറെയും മറ്റൊരു ജീവനക്കാരനെയും അമൽ ജോർജ് മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജൂലൈയിൽ തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരുമായി ഇതേ റൂട്ടിൽ ഓടുന്ന മറ്റൊരു ബസിലെ ജീവനക്കാരായ അമലും കൂട്ടരും സംഘർഷമുണ്ടാക്കിയിരുന്നു.
ഇതിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിലുള്ള വിരോധത്തിലാണ് കണ്ടക്ടറെയും ജീവനക്കാരനെയും പ്രതികൾ ആക്രമിച്ചത്.