പട്ടിക്കാട്: മയിലാട്ടുംപാറ പൂളച്ചോടിൽ കോച്ചേരി ജോണിയുടെ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. 150 ഓളം വാഴകളും എട്ട് തെങ്ങുകളും പൂർണമായി നശിപ്പിച്ചിട്ടുണ്ട്. ശ്ബദം കേട്ട് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ചേർന്ന് കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പടക്കം പൊട്ടിച്ചാണ് അവയെ കാട്ടിൽ കയറ്റിവിട്ടത്. മയിലാട്ടുംപാറ, പൂളച്ചോട് പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാവുകയാണ്.