മേലൂർ: പ്രായം 80, അധ്വാനത്തിനു പ്രായമില്ലെന്ന് കുട്ടപ്പനാശാരി. ശാന്തിപുരം ചെക്ക് ഡാം റോഡിൽ ചെറിയപ്പിള്ളി സുബ്രഹ്മണ്യൻ (കുട്ടപ്പൻ - 80 ) ആണ് പ്രായത്തെ തോൽപ്പിച്ച് മരാശാരിയും കൊല്ലനുമാവുന്നത്.
ഇദ്ദേഹത്തിന്റെ ഒരു കണ്ണിനു മാത്രമാണ് കാഴ്ചയുള്ളത്. പ്രധാന തൊഴിൽ മരപ്പണി ആണെങ്കിലും തനിക്കാവശ്യമായ ആയുധങ്ങൾ വീടിനോടു ചേർന്ന ആലയിൽ നിർമിച്ചെടുത്തു. ഇരുന്പ് ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
മരപ്പണി ഇല്ലാത്തപ്പോൾ എരി തീയിൽ ഇരുന്പിനെ ചൂടാക്കി അടിച്ച് മൂർച്ചയേറിയ കത്തി, വാക്കത്തി, അരിവാൾ തുടങ്ങിയവ ഉണ്ടാക്കി വിൽക്കുന്നു. ഇതാണ് പ്രധാന വരുമാന മാർഗം. മരം ഉപയോഗിച്ച് കുട്ടി സൈക്കിളുകൾ, ജീപ്പ് എന്നിവയും നിർമിച്ചിട്ടുണ്ട്.
35 വർഷം മുൻപ് ഉണ്ടാക്കിയ മരത്തിന്റെ ഉന്തുവണ്ടി ഇപ്പോഴുമുണ്ട്. വീടിന്റെ നിർമാണത്തിനായി ഉപയോഗിച്ച ഇഷ്ടികയും സ്വന്തമായി ചുട്ട് എടുത്തുവെന്നും ഇദ്ദേഹം പറയുന്നു.2018ലെ മഹാപ്രളയത്തിൽ ഇവരുടെ വീടിനു മുളിലൂടെയാണ് പുഴ ഗതിമാറിയൊഴുകിയത്. അഞ്ചുദിവസം വീട് വെള്ളത്തിൽ മുങ്ങി കിടന്നു.
മര ഉരുപ്പടികളും പണി ആയുധങ്ങളും നഷ്ട്ടപ്പെട്ടു. അവശേഷിച്ച അല്ലറ ചില്ലറ സാധന സമഗ്രികൾ ഉപയോഗിച്ചാണ് ഇതുവരെ ആലയുടെ പ്രവർത്തനം നടത്തി വന്നിരുന്നത്.
ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഒപ്പം സ്ഥിരം മരുന്നുമുണ്ട്. ഓടിട്ട വീടിന് കേടുപാടുകൾ വന്നത്തോടെ വിവിധ സഹായങ്ങൾ വഴി ലഭിച്ച തുകയ്ക്ക് തകിട് ഷീറ്റ് മേഞ്ഞിരിക്കുകയാണ്.
കനത്ത മഴയിലും വെയിലിലും ദുരിത ജീവിതമാണെന്ന് ഇവർ പറയുന്നു. സുരക്ഷിതമായ വീടാണ് സുബ്രഹ്മണ്യന്റെയും ഭാര്യ ചന്ദ്രികയുടെയും സ്വപ്നം.
ഇദ്ദേഹത്തിന്റെ ഒരു കണ്ണിനു മാത്രമാണ് കാഴ്ചയുള്ളത്. പ്രധാന തൊഴിൽ മരപ്പണി ആണെങ്കിലും തനിക്കാവശ്യമായ ആയുധങ്ങൾ വീടിനോടു ചേർന്ന ആലയിൽ നിർമിച്ചെടുത്തു. ഇരുന്പ് ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
മരപ്പണി ഇല്ലാത്തപ്പോൾ എരി തീയിൽ ഇരുന്പിനെ ചൂടാക്കി അടിച്ച് മൂർച്ചയേറിയ കത്തി, വാക്കത്തി, അരിവാൾ തുടങ്ങിയവ ഉണ്ടാക്കി വിൽക്കുന്നു. ഇതാണ് പ്രധാന വരുമാന മാർഗം. മരം ഉപയോഗിച്ച് കുട്ടി സൈക്കിളുകൾ, ജീപ്പ് എന്നിവയും നിർമിച്ചിട്ടുണ്ട്.
35 വർഷം മുൻപ് ഉണ്ടാക്കിയ മരത്തിന്റെ ഉന്തുവണ്ടി ഇപ്പോഴുമുണ്ട്. വീടിന്റെ നിർമാണത്തിനായി ഉപയോഗിച്ച ഇഷ്ടികയും സ്വന്തമായി ചുട്ട് എടുത്തുവെന്നും ഇദ്ദേഹം പറയുന്നു.2018ലെ മഹാപ്രളയത്തിൽ ഇവരുടെ വീടിനു മുളിലൂടെയാണ് പുഴ ഗതിമാറിയൊഴുകിയത്. അഞ്ചുദിവസം വീട് വെള്ളത്തിൽ മുങ്ങി കിടന്നു.
മര ഉരുപ്പടികളും പണി ആയുധങ്ങളും നഷ്ട്ടപ്പെട്ടു. അവശേഷിച്ച അല്ലറ ചില്ലറ സാധന സമഗ്രികൾ ഉപയോഗിച്ചാണ് ഇതുവരെ ആലയുടെ പ്രവർത്തനം നടത്തി വന്നിരുന്നത്.
ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഒപ്പം സ്ഥിരം മരുന്നുമുണ്ട്. ഓടിട്ട വീടിന് കേടുപാടുകൾ വന്നത്തോടെ വിവിധ സഹായങ്ങൾ വഴി ലഭിച്ച തുകയ്ക്ക് തകിട് ഷീറ്റ് മേഞ്ഞിരിക്കുകയാണ്.
കനത്ത മഴയിലും വെയിലിലും ദുരിത ജീവിതമാണെന്ന് ഇവർ പറയുന്നു. സുരക്ഷിതമായ വീടാണ് സുബ്രഹ്മണ്യന്റെയും ഭാര്യ ചന്ദ്രികയുടെയും സ്വപ്നം.