തൃശൂർ: ഒാണഫണ്ട് എടുക്കടോ...എന്നാക്രോശിച്ച് കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷ ബഹളം. മേയറെ ഉദ്ഘാടനത്തിനു വിളിക്കാത്ത ഒാണാഘോഷ പരിപാടികൾക്കു ഫണ്ട് അനുവദിക്കാത്ത നടപടിയാണു ബഹളത്തിനിടയാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ കൗൺസിലർമാരായ മുകേഷ് കൂളപ്പറന്പിൽ, ശ്രീലാൽ ശ്രീധർ, എബി വർഗീസ് എന്നിവർ പ്ലക്കാർഡുകളുമായി നടുത്തളത്തിൽ നിലയുറപ്പിച്ചു. ഈഗോ മേയർ രാജിവയ്ക്കുക, ഓണാഘോഷം ഉദ്ഘാടനത്തിന് ടി.എൻ. പ്രതാപൻ എംപിയേയും ഐജിയെയും ക്ഷണിച്ചതിലുള്ള മേയറുടെ ഈഗോ അവസാനിപ്പിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
ഓണാഘോഷം നടത്തിയെന്നു പറഞ്ഞാൽ മതിയോ, ഞാനറിയേണ്ടേ എന്നായിരുന്നു മേയറുടെ മറുപടി. വെറുതെ ഒപ്പിട്ടുകൊടുക്കാൻ പറ്റില്ല, ആഘോഷപരിപാടി ഞാനറിയണം. നിയമന വിവാദങ്ങളെല്ലാം നടക്കുന്ന സമയമാണെന്നും ഞാനറിയാത്ത കാര്യങ്ങൾ ഒപ്പിടില്ലെന്നും മേയർ തറപ്പിച്ചു പറഞ്ഞു. ഇതോടെ പ്ലക്കാർഡേന്തിയവർ കുത്തിയിരുന്നു. ഓണാഘോഷത്തിലെ രാഷ്്ട്രീയം അവസാനിപ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആവശ്യപ്പെട്ടു. ഓണാഘോഷ ഫണ്ടിനുവേണ്ടി മേയറെ കണ്ട് അപേക്ഷിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മാസ്റ്റർ പ്ലാൻ ട്വിസ്റ്റ് അംഗീകരിക്കില്ല
കൂർക്കഞ്ചേരിയിലെ മാസ്റ്റർ പ്ലാൻ ട്വിസ്റ്റ് അംഗീകരിക്കാനാവില്ലെന്നു ബിജെപി പാർലമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളഞ്ചേരി. പൊതുമരാമത്ത് കമ്മിറ്റിയുടെ നിർദേശമില്ലാതെ ഒറ്റ രാത്രികൊണ്ടാണ് മാറ്റങ്ങൾ ഉണ്ടായത്. സ്പെഷൽ കമ്മിറ്റി തീരുമാനം അറിഞ്ഞിട്ടില്ല. മാസ്റ്റർ പ്ലാൻ പുനഃപരിശോധിക്കണം. അല്ലാതെ മുന്നോട്ടുപോകാൻ സമ്മതിക്കില്ലെന്നും വിനോദ് ആവശ്യപ്പെട്ടു.
മാസ്റ്റർ പ്ലാൻ വികസനം പഴയപടിതന്നെ നിലനിർത്തണമെന്ന് ജയപ്രകാശ് പൂവത്തിങ്കൽ ആവശ്യപ്പെട്ടു. റിംഗ് റോഡ് വികസനം പണ്ടേ ഉള്ളതാണ്. ഞങ്ങൾ സ്പെഷൽ കമ്മിറ്റിയിൽ ഉള്ളവരാരും പുതിയ തീരുമാനം അറിഞ്ഞിട്ടില്ലെന്നും ജയപ്രകാശ് പറഞ്ഞു.
മാസ്റ്റർ പ്ലാൻ വിഷയത്തിൽ സ്പെഷൽ കമ്മിറ്റിയെ അറിയിക്കാതെ വിദഗ്ധ സമിതിയെ നിയമി ച്ചതു ശരിയായില്ലെന്നു പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ. കൗൺസിലും സ്പെഷൽ കമ്മിറ്റിയും അറിയാത്ത തീരുമാനങ്ങൾ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. മേയർ ഒന്നും അറിയുന്നില്ല, മേയറെ മുൻനിർത്തി പല തീരുമാനങ്ങളും നടക്കുന്നുണ്ടെന്ന് എൻ. പ്രസാദ് ഒാർമപ്പെടുത്തി.
ധവളപത്രം ഇറക്കണം
നടപ്പാക്കാൻ കഴിയാത്ത പദ്ധതികളുടെ ശവപ്പറമ്പായി തൃശൂർ കോർപറേഷൻ മാറിയെന്നു നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ. ഒരു വികസനവും നടക്കുന്നില്ല. വഞ്ചിക്കുളം പദ്ധതി മുട്ടിലിഴയുന്നു. ചിൽഡ്രൻസ് പാർക്കിലെ മ്യൂസിക് ഫൗണ്ടൻ നിലച്ചു. കുടിക്കാൻ കിട്ടുന്നതു കലക്കവെള്ളം. വികസന പ്രവർത്തനങ്ങൾ എവിടെയെത്തി എന്നതിനെ കുറിച്ച് കൗൺസിൽ ധവളപത്രം ഇറക്കണം.
മാലിന്യം, കുടിവെള്ളം, ഷീ ലോഡ്്ജ്
ശക്തനിൽ മാലിന്യം കുന്നുകൂടി കിടക്കുന്നതിനാൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്താനായിട്ടില്ല. മാലിന്യം നീക്കാനുള്ള ടെൻഡർ കൊടുത്തിട്ടില്ലെന്നും മേയർ കൗൺസിലിൽ സമ്മതിച്ചു. കാനാട്ടുകര, തൃക്കുമാരകുടം, പൂത്തോൾ ഭാഗങ്ങളിൽ പത്തു ദിവസത്തോളമായി കുടിവെള്ളം കിട്ടുന്നില്ല. കുടിവെള്ളം ലോറിയിൽ എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് കൗൺസിലർ ആവശ്യമുന്നയിച്ചു.
ഷീ ലോഡ്ജ് തുറന്നു പ്രവർത്തനം ആരംഭിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ആവശ്യമായ കുടിവെള്ളം ലോറിയിൽ എത്തിക്കുകയാണ്. നടത്തിപ്പിനുള്ള എഗ്രിമെന്റ് പുതുക്കിയിട്ടില്ല. ടെൻഡർ നടപടികൾപോലും ആരംഭിച്ചിച്ചില്ലെന്ന് കൗൺസിലർ മേഫി ഡെൽസൻ പറഞ്ഞു. ഒരു സംഘടനയുടെ സമ്മേളനത്തോടനുബന്ധിച്ച് സ്വരാജ് റൗണ്ട് കുത്തിപ്പൊളിക്കാൻ മേയർ അനുമതി നൽകിയിട്ടുണ്ടോയെന്നു കൗൺസിലർ എ.കെ. സുരേഷ് ചോദിച്ചു.
ഓണാഘോഷം നടത്തിയെന്നു പറഞ്ഞാൽ മതിയോ, ഞാനറിയേണ്ടേ എന്നായിരുന്നു മേയറുടെ മറുപടി. വെറുതെ ഒപ്പിട്ടുകൊടുക്കാൻ പറ്റില്ല, ആഘോഷപരിപാടി ഞാനറിയണം. നിയമന വിവാദങ്ങളെല്ലാം നടക്കുന്ന സമയമാണെന്നും ഞാനറിയാത്ത കാര്യങ്ങൾ ഒപ്പിടില്ലെന്നും മേയർ തറപ്പിച്ചു പറഞ്ഞു. ഇതോടെ പ്ലക്കാർഡേന്തിയവർ കുത്തിയിരുന്നു. ഓണാഘോഷത്തിലെ രാഷ്്ട്രീയം അവസാനിപ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആവശ്യപ്പെട്ടു. ഓണാഘോഷ ഫണ്ടിനുവേണ്ടി മേയറെ കണ്ട് അപേക്ഷിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മാസ്റ്റർ പ്ലാൻ ട്വിസ്റ്റ് അംഗീകരിക്കില്ല
കൂർക്കഞ്ചേരിയിലെ മാസ്റ്റർ പ്ലാൻ ട്വിസ്റ്റ് അംഗീകരിക്കാനാവില്ലെന്നു ബിജെപി പാർലമെന്ററി പാർട്ടി നേതാവ് വിനോദ് പൊള്ളഞ്ചേരി. പൊതുമരാമത്ത് കമ്മിറ്റിയുടെ നിർദേശമില്ലാതെ ഒറ്റ രാത്രികൊണ്ടാണ് മാറ്റങ്ങൾ ഉണ്ടായത്. സ്പെഷൽ കമ്മിറ്റി തീരുമാനം അറിഞ്ഞിട്ടില്ല. മാസ്റ്റർ പ്ലാൻ പുനഃപരിശോധിക്കണം. അല്ലാതെ മുന്നോട്ടുപോകാൻ സമ്മതിക്കില്ലെന്നും വിനോദ് ആവശ്യപ്പെട്ടു.
മാസ്റ്റർ പ്ലാൻ വികസനം പഴയപടിതന്നെ നിലനിർത്തണമെന്ന് ജയപ്രകാശ് പൂവത്തിങ്കൽ ആവശ്യപ്പെട്ടു. റിംഗ് റോഡ് വികസനം പണ്ടേ ഉള്ളതാണ്. ഞങ്ങൾ സ്പെഷൽ കമ്മിറ്റിയിൽ ഉള്ളവരാരും പുതിയ തീരുമാനം അറിഞ്ഞിട്ടില്ലെന്നും ജയപ്രകാശ് പറഞ്ഞു.
മാസ്റ്റർ പ്ലാൻ വിഷയത്തിൽ സ്പെഷൽ കമ്മിറ്റിയെ അറിയിക്കാതെ വിദഗ്ധ സമിതിയെ നിയമി ച്ചതു ശരിയായില്ലെന്നു പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ. കൗൺസിലും സ്പെഷൽ കമ്മിറ്റിയും അറിയാത്ത തീരുമാനങ്ങൾ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. മേയർ ഒന്നും അറിയുന്നില്ല, മേയറെ മുൻനിർത്തി പല തീരുമാനങ്ങളും നടക്കുന്നുണ്ടെന്ന് എൻ. പ്രസാദ് ഒാർമപ്പെടുത്തി.
ധവളപത്രം ഇറക്കണം
നടപ്പാക്കാൻ കഴിയാത്ത പദ്ധതികളുടെ ശവപ്പറമ്പായി തൃശൂർ കോർപറേഷൻ മാറിയെന്നു നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ. ഒരു വികസനവും നടക്കുന്നില്ല. വഞ്ചിക്കുളം പദ്ധതി മുട്ടിലിഴയുന്നു. ചിൽഡ്രൻസ് പാർക്കിലെ മ്യൂസിക് ഫൗണ്ടൻ നിലച്ചു. കുടിക്കാൻ കിട്ടുന്നതു കലക്കവെള്ളം. വികസന പ്രവർത്തനങ്ങൾ എവിടെയെത്തി എന്നതിനെ കുറിച്ച് കൗൺസിൽ ധവളപത്രം ഇറക്കണം.
മാലിന്യം, കുടിവെള്ളം, ഷീ ലോഡ്്ജ്
ശക്തനിൽ മാലിന്യം കുന്നുകൂടി കിടക്കുന്നതിനാൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്താനായിട്ടില്ല. മാലിന്യം നീക്കാനുള്ള ടെൻഡർ കൊടുത്തിട്ടില്ലെന്നും മേയർ കൗൺസിലിൽ സമ്മതിച്ചു. കാനാട്ടുകര, തൃക്കുമാരകുടം, പൂത്തോൾ ഭാഗങ്ങളിൽ പത്തു ദിവസത്തോളമായി കുടിവെള്ളം കിട്ടുന്നില്ല. കുടിവെള്ളം ലോറിയിൽ എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് കൗൺസിലർ ആവശ്യമുന്നയിച്ചു.
ഷീ ലോഡ്ജ് തുറന്നു പ്രവർത്തനം ആരംഭിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ആവശ്യമായ കുടിവെള്ളം ലോറിയിൽ എത്തിക്കുകയാണ്. നടത്തിപ്പിനുള്ള എഗ്രിമെന്റ് പുതുക്കിയിട്ടില്ല. ടെൻഡർ നടപടികൾപോലും ആരംഭിച്ചിച്ചില്ലെന്ന് കൗൺസിലർ മേഫി ഡെൽസൻ പറഞ്ഞു. ഒരു സംഘടനയുടെ സമ്മേളനത്തോടനുബന്ധിച്ച് സ്വരാജ് റൗണ്ട് കുത്തിപ്പൊളിക്കാൻ മേയർ അനുമതി നൽകിയിട്ടുണ്ടോയെന്നു കൗൺസിലർ എ.കെ. സുരേഷ് ചോദിച്ചു.