സ്വന്തം ലേഖകൻ
അയ്യന്തോൾ: പിണറായി സർക്കാർ കേരളത്തെ ധുർത്തടിച്ചു നശിപ്പിച്ചെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍. എൽഡിഎഫ് സർക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കണമെന്നും പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ജില്ല കമ്മിറ്റി തൃശൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ സിസ്റ്റങ്ങളും സിസ്റ്റമാറ്റിക്കായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിലക്കയറ്റം മൂലം പൊതുജനം നരകിക്കുകയാണ്. റേഷൻ കടകൾ കേന്ദ്രീകരിച്ച് സമരം ചെയ്യേണ്ട ഗതികേടിലാണ് ജനം. ഉന്നത വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റികളെ സർക്കാർ ശവപ്പറന്പാക്കി മാറ്റിയിരിക്കുന്നു. കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ മയക്കുമരുന്നു കച്ചവടക്കാരുടെ ഒത്തുതീർപ്പു കേന്ദ്രങ്ങളാക്കി മാറ്റിയെന്നും സി.പി. ജോണ്‍ ആരോപിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസന്റ് അധ്യക്ഷനായിരുന്നു. തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, അഡ്വ. തോമസ് ഉണ്ണിയാടൻ, കെ.ആർ. ഗിരിജൻ, കെ.കെ. കൊച്ചുമുഹമ്മദ്, സി.വി. കുരിയാക്കോസ്, ഒ. അബ്ദുറഹ്മാൻകുട്ടി, അനിൽ അക്കര, കെ.സി. കാർത്തികേയൻ, ടി.വി. ചന്ദ്രമോഹൻ, സി.എച്ച്. റഷീദ്, ജോസഫ് ചാലിശേരി, ഹാറൂണ്‍ റഷീദ്, ഐ.പി. പോൾ, രാജേന്ദ്രൻ അരങ്ങത്ത് എന്നിവർ പങ്കെടുത്തു.
അയ്യന്തോൾ: പിണറായി സർക്കാർ കേരളത്തെ ധുർത്തടിച്ചു നശിപ്പിച്ചെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍. എൽഡിഎഫ് സർക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കണമെന്നും പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ജില്ല കമ്മിറ്റി തൃശൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ സിസ്റ്റങ്ങളും സിസ്റ്റമാറ്റിക്കായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിലക്കയറ്റം മൂലം പൊതുജനം നരകിക്കുകയാണ്. റേഷൻ കടകൾ കേന്ദ്രീകരിച്ച് സമരം ചെയ്യേണ്ട ഗതികേടിലാണ് ജനം. ഉന്നത വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റികളെ സർക്കാർ ശവപ്പറന്പാക്കി മാറ്റിയിരിക്കുന്നു. കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ മയക്കുമരുന്നു കച്ചവടക്കാരുടെ ഒത്തുതീർപ്പു കേന്ദ്രങ്ങളാക്കി മാറ്റിയെന്നും സി.പി. ജോണ്‍ ആരോപിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി. വിൻസന്റ് അധ്യക്ഷനായിരുന്നു. തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, അഡ്വ. തോമസ് ഉണ്ണിയാടൻ, കെ.ആർ. ഗിരിജൻ, കെ.കെ. കൊച്ചുമുഹമ്മദ്, സി.വി. കുരിയാക്കോസ്, ഒ. അബ്ദുറഹ്മാൻകുട്ടി, അനിൽ അക്കര, കെ.സി. കാർത്തികേയൻ, ടി.വി. ചന്ദ്രമോഹൻ, സി.എച്ച്. റഷീദ്, ജോസഫ് ചാലിശേരി, ഹാറൂണ്‍ റഷീദ്, ഐ.പി. പോൾ, രാജേന്ദ്രൻ അരങ്ങത്ത് എന്നിവർ പങ്കെടുത്തു.