ആലങ്ങാട്: ആലുവ- ആലങ്ങാട് റോഡ് വീതി കൂട്ടി നിർമിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ പുതുക്കിയ അലൈൻമെന്റ് പ്രകാരം സ്ഥലം അളന്ന് അടയാളപ്പെടുത്തുന്ന പ്രവർത്തനത്തിന് തുടക്കമായി. റോഡ് വീതി കൂട്ടി നിർമിക്കുന്നതിന് നേരത്തെ വ്യവസായ- പൊതുമരാമത്ത് മന്ത്രിമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു.
12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. ഏഴ് മീറ്റർ വീതിയിലുള്ള ടാർ റോഡിനൊപ്പം സർവീസ് റോഡ്, ഡ്രെയിൻ കം ഫുട്പാത്ത്, കേബിൾ ഡക്ട് എന്നിവ ഉൾപ്പെടെയാണ് 12 മീറ്റർ വീതിയിലുള്ള റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. കിഴക്കേ കടുങ്ങല്ലൂർ മുതൽ പെരിക്കപ്പാലം വരെയുള്ള റോഡ് മാർക്കിംഗ് പൂർത്തിയായി. പൊതു മരാമത്ത് പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. ഇതിനു ശേഷം സംയുക്ത പരിശോധനയും സാമൂഹ്യാഘാത പഠനവും നടക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. ഏഴ് മീറ്റർ വീതിയിലുള്ള ടാർ റോഡിനൊപ്പം സർവീസ് റോഡ്, ഡ്രെയിൻ കം ഫുട്പാത്ത്, കേബിൾ ഡക്ട് എന്നിവ ഉൾപ്പെടെയാണ് 12 മീറ്റർ വീതിയിലുള്ള റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. കിഴക്കേ കടുങ്ങല്ലൂർ മുതൽ പെരിക്കപ്പാലം വരെയുള്ള റോഡ് മാർക്കിംഗ് പൂർത്തിയായി. പൊതു മരാമത്ത് പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. ഇതിനു ശേഷം സംയുക്ത പരിശോധനയും സാമൂഹ്യാഘാത പഠനവും നടക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.