കളമശേരി: ആനക്കുഴിക്കാട്ട് മുറിക്കാട്ടിക്കര ക്രോസ് ബണ്ട് റോഡ് ചെളിക്കുണ്ടായിട്ട് മാസങ്ങളായി. കളമശേരി നഗരസഭയിലെ പതിനഞ്ചാം വാർഡിലെ റോഡിന്റെ സ്ഥിതിയാണിത്. കളമശേരി നഗരസഭ 14,90,000 രൂപ ഈ സാന്പത്തിക വർഷം അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചിരുന്നു. ഈ തുകയുടെ വിവരം വരെ വിവരാവകാശം വഴിയാണ് നാട്ടുകാർക്ക്അറിയാൻ കഴിഞ്ഞത്. റോഡിലെ കുഴികൾ മൂടുകയും കട്ട വിരിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് ഫണ്ട് അനുവദിച്ചതെന്ന് വിവരാവകാശരേഖകയിൽ പറയുന്നു.
അനുവധിച്ച തുക റോഡിനായി ചെലവഴിച്ചിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങൾക്ക് ഏറെ അസൗകര്യമാണ് ഈ റോഡിലൂടെ യാത്ര ചെയ്യാൻ. ചെളിക്കുണ്ടായി കിടക്കുന്ന റോഡിലൂടെ കട്ടികൾക്ക് സ്കൂളിൽ വരെ പോകാൻ കഴിയുന്നില്ല. കാൽനടയായി വരെ നടക്കാനും കഴിയുന്നില്ല.നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിട്ടും തിരിഞ്ഞു പോലും നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ റോഡിന്റെ നിർമാണത്തിലെ അഴിമതിയും ഫണ്ട് തിരിമറിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ടി.എ. അലിയാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി യിരിക്കുകയാണ്.
അനുവധിച്ച തുക റോഡിനായി ചെലവഴിച്ചിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങൾക്ക് ഏറെ അസൗകര്യമാണ് ഈ റോഡിലൂടെ യാത്ര ചെയ്യാൻ. ചെളിക്കുണ്ടായി കിടക്കുന്ന റോഡിലൂടെ കട്ടികൾക്ക് സ്കൂളിൽ വരെ പോകാൻ കഴിയുന്നില്ല. കാൽനടയായി വരെ നടക്കാനും കഴിയുന്നില്ല.നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയിട്ടും തിരിഞ്ഞു പോലും നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ റോഡിന്റെ നിർമാണത്തിലെ അഴിമതിയും ഫണ്ട് തിരിമറിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ടി.എ. അലിയാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി യിരിക്കുകയാണ്.