കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാംഘട്ടം വേഗത്തിൽ നടപ്പാക്കാൻ കേന്ദ്രസർക്കാർ ക്രിയാത്മകമായി ഇടപെടണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. പതിനേഴാം ലോകസഭാ സമ്മേളനത്തിലെ ശൂന്യവേളയിലാണ് എംപി വിഷയം ഉന്നയിച്ചത്.
ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടത്തിന്റെയും വിശദപഠന റിപ്പോർട്ട് 2011 തന്നെ തത്വത്തിൽ അംഗീകാരം ലഭിച്ചതാണ്. ഒന്നാംഘട്ടത്തിൽ വായ്പ നൽകിയ ഫ്രഞ്ച് ധനകാര്യ ഏജൻസിയായ എഎഫ്ഡി രണ്ടാംഘട്ടത്തിൽ നിന്നും പിന്മാറിയത് തിരിച്ചടിയായിട്ടുണ്ട്. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലേക്കു നീങ്ങിയിരിക്കുകയാണെന്ന് എംപി ചൂണ്ടിക്കാട്ടി.
2018ൽ സമർപ്പിച്ച രണ്ടാംഘട്ടത്തിന്റെ വിശദ പഠന റിപ്പോർട്ടിന് ആവശ്യമായ പിഐബി അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്റെ അംഗീകാരവും മൂന്നുവർഷത്തിൽ കൂടുതൽ വൈകിയാണ് ലഭിച്ചത്. ഇതു മൂലമാണ് വായ്പ നൽകാൻ നേരത്തെ സമ്മതിച്ചിരുന്ന ഏജൻസി ഇപ്പോൾ പിന്മാറാൻ ഇടയായത്. ഈ സാഹചര്യത്തിൽ ലോണ്‍ തുക കൂടി കേന്ദ്രം വഹിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.
ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടത്തിന്റെയും വിശദപഠന റിപ്പോർട്ട് 2011 തന്നെ തത്വത്തിൽ അംഗീകാരം ലഭിച്ചതാണ്. ഒന്നാംഘട്ടത്തിൽ വായ്പ നൽകിയ ഫ്രഞ്ച് ധനകാര്യ ഏജൻസിയായ എഎഫ്ഡി രണ്ടാംഘട്ടത്തിൽ നിന്നും പിന്മാറിയത് തിരിച്ചടിയായിട്ടുണ്ട്. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലേക്കു നീങ്ങിയിരിക്കുകയാണെന്ന് എംപി ചൂണ്ടിക്കാട്ടി.
2018ൽ സമർപ്പിച്ച രണ്ടാംഘട്ടത്തിന്റെ വിശദ പഠന റിപ്പോർട്ടിന് ആവശ്യമായ പിഐബി അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്റെ അംഗീകാരവും മൂന്നുവർഷത്തിൽ കൂടുതൽ വൈകിയാണ് ലഭിച്ചത്. ഇതു മൂലമാണ് വായ്പ നൽകാൻ നേരത്തെ സമ്മതിച്ചിരുന്ന ഏജൻസി ഇപ്പോൾ പിന്മാറാൻ ഇടയായത്. ഈ സാഹചര്യത്തിൽ ലോണ്‍ തുക കൂടി കേന്ദ്രം വഹിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.