കൊച്ചി: കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിൽ അന്വേഷകരുടെ അന്തകനാണ് പിണറായി വിജയനെന്ന് യുഡിഎഫ് സംസ്ഥാന കണ്‍വീനർ എം.എം. ഹസൻ. സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനത്തിനെതിരെ എറണാകുളം കളക്ടറേറ്റിനു മുന്നിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ടു ചെയ്യാതെ ഇഷ്ടക്കാരെ ആദ്യം താത്കാലികമായി നിയമിച്ചു വൈകാതെ സ്ഥിരപ്പെടുത്തുന്ന രീതിയാണ് സർക്കാർ തുടരുന്നത്. പിണറായി സർക്കാർ മൂന്നുലക്ഷം ഇഷ്ടക്കാരെ വഴിവിട്ട് നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങൾ പൂർണമായി റദ്ദാക്കുന്നതു വരെ യുഡിഎഫ് സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല ആക്ടിംഗ് ചെയർമാൻ കെ.പി. ധനപാലൻ അധ്യക്ഷത വഹിച്ചു. സർക്കാർ നിയമനങ്ങളിൽ സിപിഎമ്മിന്റെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുക, താത്കാലിക തസ്തികകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുക, പിഎസ്സിയെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ, ജെഎസ്എസ് സംസ്ഥാന സെക്രട്ടറി രാജൻ ബാബു, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം, കെപിസിസി ഭാരവാഹികളായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ടു ചെയ്യാതെ ഇഷ്ടക്കാരെ ആദ്യം താത്കാലികമായി നിയമിച്ചു വൈകാതെ സ്ഥിരപ്പെടുത്തുന്ന രീതിയാണ് സർക്കാർ തുടരുന്നത്. പിണറായി സർക്കാർ മൂന്നുലക്ഷം ഇഷ്ടക്കാരെ വഴിവിട്ട് നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങൾ പൂർണമായി റദ്ദാക്കുന്നതു വരെ യുഡിഎഫ് സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല ആക്ടിംഗ് ചെയർമാൻ കെ.പി. ധനപാലൻ അധ്യക്ഷത വഹിച്ചു. സർക്കാർ നിയമനങ്ങളിൽ സിപിഎമ്മിന്റെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുക, താത്കാലിക തസ്തികകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുക, പിഎസ്സിയെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ, ജെഎസ്എസ് സംസ്ഥാന സെക്രട്ടറി രാജൻ ബാബു, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം, കെപിസിസി ഭാരവാഹികളായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.