നിലന്പൂർ: നിലന്പൂർ കോവിലകത്തെ പാട്ടുത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും നടത്തിവരാറുള്ള പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവൽ ഈ വർഷവും വിപുലമായി നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജനുവരി അഞ്ച്, ആറ് തീയ്യതികളിൽ നിലന്പൂർ ബാലൻ നാടകോത്സവം നടത്തും. ഏഴാം തീയ്യതി കോവിലകത്ത് വലിയകളം പാട്ട് നടക്കുന്നതിനാൽ പ്രത്യേക പരിപാടികളുണ്ടാവില്ല.
തുടർന്ന് ജനുവരി എട്ടിന് പ്രശസ്ത മ്യൂസിക്കൽ ബാൻഡ് പരിപാടിയും ഒന്‍പതിന് പ്രമുഖ ഗായികയും നിലന്പൂർ സ്വദേശിനിയുമായ നിലന്പൂർ രഹ്നയുടേയും ആബിദ് കണ്ണൂരിന്റേയും നേതൃത്വത്തിലുള്ള സംഘത്തിന്റെ മാപ്പിളപ്പാട്ടുകളും ഉണ്ടാകും.എല്ലാ ദിവസങ്ങളിലും സ്റ്റേജ് പരിപാടികൾ തുടങ്ങുന്നതിന് മുന്നോടിയായി സാംസ്കാരിക പരിപാടികൾ നടത്തും. ജനപ്രതിനിധികൾ, എംപിമാർ, എംഎൽഎമാർ എന്നിവർക്ക് പുറമെസാമൂഹിക, സാംസ്കാരിക രംഗത്തേയും സിനിമാ രംഗത്തേയും പ്രമുഖർ വിവിധ ദിവസങ്ങളിലായുള്ള പരിപാടികളിൽ പങ്കെടുക്കും. പ്രമുഖ കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ, കവി കൽപ്പറ്റ നാരായണൻ തുടങ്ങിയവരും പങ്കെടുക്കും.
നിലന്പൂരിലെ ടാക്സി തൊഴിലാളികൾ നേതൃത്വം നൽകുന്ന കാർണിവെൽ ജനുവരി എട്ടാം തീയതിമുതൽ 20 ദിവസം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ആര്യാടൻ ഷൗക്കത്ത്, യു. നരേന്ദ്രൻ, പി.വി. സനിൽ കുമാർ, വിൻസെന്റ് ഗോണ്‍സാഗ, അനിൽ റോസ്, ഷാജി തോമസ്, ഷബീറലി മുക്കട്ട തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ജനുവരി എട്ടിന് പ്രശസ്ത മ്യൂസിക്കൽ ബാൻഡ് പരിപാടിയും ഒന്‍പതിന് പ്രമുഖ ഗായികയും നിലന്പൂർ സ്വദേശിനിയുമായ നിലന്പൂർ രഹ്നയുടേയും ആബിദ് കണ്ണൂരിന്റേയും നേതൃത്വത്തിലുള്ള സംഘത്തിന്റെ മാപ്പിളപ്പാട്ടുകളും ഉണ്ടാകും.എല്ലാ ദിവസങ്ങളിലും സ്റ്റേജ് പരിപാടികൾ തുടങ്ങുന്നതിന് മുന്നോടിയായി സാംസ്കാരിക പരിപാടികൾ നടത്തും. ജനപ്രതിനിധികൾ, എംപിമാർ, എംഎൽഎമാർ എന്നിവർക്ക് പുറമെസാമൂഹിക, സാംസ്കാരിക രംഗത്തേയും സിനിമാ രംഗത്തേയും പ്രമുഖർ വിവിധ ദിവസങ്ങളിലായുള്ള പരിപാടികളിൽ പങ്കെടുക്കും. പ്രമുഖ കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ, കവി കൽപ്പറ്റ നാരായണൻ തുടങ്ങിയവരും പങ്കെടുക്കും.
നിലന്പൂരിലെ ടാക്സി തൊഴിലാളികൾ നേതൃത്വം നൽകുന്ന കാർണിവെൽ ജനുവരി എട്ടാം തീയതിമുതൽ 20 ദിവസം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ആര്യാടൻ ഷൗക്കത്ത്, യു. നരേന്ദ്രൻ, പി.വി. സനിൽ കുമാർ, വിൻസെന്റ് ഗോണ്‍സാഗ, അനിൽ റോസ്, ഷാജി തോമസ്, ഷബീറലി മുക്കട്ട തുടങ്ങിയവർ പങ്കെടുത്തു.