മഞ്ചേരി: നഗരസഭയിൽ വെൽനസ് സെന്ററിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി നടന്ന ഇന്റർവ്യൂവിൽ സ്വന്തക്കാരെ നിയമിക്കുന്നതിന് നഗരസഭാധ്യക്ഷയും വൈസ് ചെയർമാനും സ്ഥിരസമിതി അധ്യക്ഷനും ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. ഇന്റർവ്യൂബോർഡ് അംഗങ്ങളായ ഡോക്ടർമാർ ഇന്റർവ്യൂ സമയത്ത് നൽകിയ മാർക്ക് തിരുത്തിച്ചാണ് ഇവർ തങ്ങളുടെ സ്വന്തക്കാരെ ഉൾപ്പെടുത്തി ലിസ്റ്റ് തയാറാക്കിയത്. ഇക്കഴിഞ്ഞ ആറ്, ഏഴ് തിയതികളിലാണ് വെൽനെസ് സെന്ററിലേക്ക് ഡോക്ടർമാർ, ഫാർമസിസ്റ്റ്, നഴ്സിംഗ് സ്റ്റാഫ് തുടങ്ങിയവർക്കായുള്ള ഇന്റർവ്യൂ നടന്നത്.
നഗരസഭയിൽ നേരത്തെ കണ്ടിൻജനന്റ് ജീവനക്കാരെ നിയമക്കുന്നതിലും ഭരണപക്ഷം സ്വന്തക്കാരെ തെരഞ്ഞെടുത്തിരുന്നു. ഇക്കാര്യം ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും കോടതി ഈ നടപടിയെ വിമർശിച്ചിട്ടുള്ളതുമാണ്.
ഇതു സംബന്ധിച്ച് കേസ് കോടതിയിൽ നിലവിലുണ്ട്.തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കാത്ത നിയമനത്തിന്റെ പേരിൽ വ്യാജ ലെറ്റർ ഉണ്ടാക്കി നിരന്തരം അക്രമ സമരം നടത്തുന്ന യുഡിഎഫുകാർ അവർ ഭരിക്കുന്നിടത്ത് സ്വന്തക്കാരെ തിരികെ കയറ്റാനുള്ള എല്ലാ വളഞ്ഞ വഴിയും സ്വീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് മരുന്നൻ സാജിദ് ബാബു പറഞ്ഞു. അർഹതപ്പെട്ട ഉദ്യോഗാർത്ഥികളെ തഴഞ്ഞ് സ്വന്തക്കരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എൽഡിഎഫ് കൗണ്‍സിലർമാർ ആവശ്യപ്പെട്ടു.
നഗരസഭയിൽ നേരത്തെ കണ്ടിൻജനന്റ് ജീവനക്കാരെ നിയമക്കുന്നതിലും ഭരണപക്ഷം സ്വന്തക്കാരെ തെരഞ്ഞെടുത്തിരുന്നു. ഇക്കാര്യം ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും കോടതി ഈ നടപടിയെ വിമർശിച്ചിട്ടുള്ളതുമാണ്.
ഇതു സംബന്ധിച്ച് കേസ് കോടതിയിൽ നിലവിലുണ്ട്.തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കാത്ത നിയമനത്തിന്റെ പേരിൽ വ്യാജ ലെറ്റർ ഉണ്ടാക്കി നിരന്തരം അക്രമ സമരം നടത്തുന്ന യുഡിഎഫുകാർ അവർ ഭരിക്കുന്നിടത്ത് സ്വന്തക്കാരെ തിരികെ കയറ്റാനുള്ള എല്ലാ വളഞ്ഞ വഴിയും സ്വീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് മരുന്നൻ സാജിദ് ബാബു പറഞ്ഞു. അർഹതപ്പെട്ട ഉദ്യോഗാർത്ഥികളെ തഴഞ്ഞ് സ്വന്തക്കരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എൽഡിഎഫ് കൗണ്‍സിലർമാർ ആവശ്യപ്പെട്ടു.