കൊച്ചി: ഭൂമി തരംമാറ്റം സംബന്ധിച്ച് ഫോർട്ടുകൊച്ചി ആർഡി ഓഫീസിൽ നിലവിൽ തീർപ്പാക്കാനുള്ളത് 18,000 ലേറെ അപേക്ഷകൾ. നേരിട്ട് അപേക്ഷ നൽകിയവരുടെ എണ്ണം പതിനോരാ യിരവും ഓണ്ലൈനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ എണ്ണം ഏഴായിരവും വരും. അപേക്ഷകളിൽ എന്നു തീർപ്പുണ്ടാകുമെന്നറിയാനായി ദിവസവും നിരവധി പേരാണ് ഫോർട്ടുകൊച്ചി ആർഡി ഓഫീസിൽ കയറിയിറങ്ങുന്നത്.
എറണാകുളം പറവൂരിലെ മത്സ്യത്തൊഴിലാളി സജീവന്റെ ആത്മഹത്യയ്ക്കു പിന്നാലെ ഭൂമി തരംമാറ്റൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനം ഫലം കാണാൻ കഴിയാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. സജീവന്റെ മരണത്തെ തുടർന്ന് ഏറെ പഴികേട്ട ഫോർട്ടുകൊച്ചി ആർഡി ഓഫീസിലാണ് ഇത്രയധികം അപേക്ഷകൾ കെട്ടിക്കിടക്കുന്നത്. അഞ്ച് സെന്റിൽ താഴെ ഭൂമിയുള്ളവരുടെ അടിയന്തര ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്ന ജില്ല ഭരണകൂടത്തിന്റെ വാഗ്ദാനമാണ് ഇതോടെ പാഴ്വാക്കായത്.
ദുഷിച്ച ഭരണസംവിധാനവും കൈക്കൂലിയുമാണ് തന്റെ മരണത്തിനു കാരണമെന്ന് ആത്മഹത്യകുറിപ്പെഴുതി സജീവൻ മരിച്ചത് പത്തുമാസം മുന്പാണ്. നാലു സെന്റ് ഭൂമി തരംമാറ്റുന്നതിന് ഒരു വർഷം സർക്കാർ ഓഫീസ് കയറി ഇറങ്ങി മനംമടുത്താണ് കടക്കെണിയിലായിരുന്ന സജീവൻ വീട്ടുമുറ്റത്തെ പുളിമരത്തിൽ തൂങ്ങി മരിച്ചത്. സജീവന്റെ ആത്മഹത്യാ കുറിപ്പ് ചർച്ചയായതോടെ ഭൂമിതരം മാറ്റൽ അപേക്ഷകൾ ആറു മാസത്തിനകം മുൻഗണന നൽകി പരിഹരിക്കുമെന്ന് റവന്യു മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.
അപേക്ഷകളിൽ ഉടനടി പരിഹാരം കാണുന്നതിനായി ഫോർട്ടുകൊച്ചി സബ് കളക്ടറായിരുന്ന പി.വി.ഷ്ണുരാജിനു അധികചുമതലയും നൽകിയിരുന്നു. നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞയാഴ്ച അദ്ദേഹത്തെ ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി നിയമിച്ചത്. തുടർന്ന് കഴിഞ്ഞ 27ന് ആർഡിഒ ഓഫീസിന്റെ ചുമതല അസി. കളക്ടർ ഹർഷിൽ ആർ. മീണയ്ക്ക് നൽകിയിരുന്നു. ഇദ്ദേഹത്തിനു പരിശീലന കാലമായതിനാൽ പരിമിത അധികാരങ്ങളെ വിനിയോഗിക്കാനാകൂവെന്നും ആക്ഷേപം ഉയർന്നു. തുടർന്ന് അദ്ദേഹത്തെ മാറ്റി ഡപ്യൂട്ടി കളക്ടർ പി. പത്മചന്ദ്രക്കുറുപ്പിന് ആർഡിഒയുടെ അധികച്ചുമതല നൽകിയിരിക്കുകയാണ്.
എറണാകുളം പറവൂരിലെ മത്സ്യത്തൊഴിലാളി സജീവന്റെ ആത്മഹത്യയ്ക്കു പിന്നാലെ ഭൂമി തരംമാറ്റൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനം ഫലം കാണാൻ കഴിയാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. സജീവന്റെ മരണത്തെ തുടർന്ന് ഏറെ പഴികേട്ട ഫോർട്ടുകൊച്ചി ആർഡി ഓഫീസിലാണ് ഇത്രയധികം അപേക്ഷകൾ കെട്ടിക്കിടക്കുന്നത്. അഞ്ച് സെന്റിൽ താഴെ ഭൂമിയുള്ളവരുടെ അടിയന്തര ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്ന ജില്ല ഭരണകൂടത്തിന്റെ വാഗ്ദാനമാണ് ഇതോടെ പാഴ്വാക്കായത്.
ദുഷിച്ച ഭരണസംവിധാനവും കൈക്കൂലിയുമാണ് തന്റെ മരണത്തിനു കാരണമെന്ന് ആത്മഹത്യകുറിപ്പെഴുതി സജീവൻ മരിച്ചത് പത്തുമാസം മുന്പാണ്. നാലു സെന്റ് ഭൂമി തരംമാറ്റുന്നതിന് ഒരു വർഷം സർക്കാർ ഓഫീസ് കയറി ഇറങ്ങി മനംമടുത്താണ് കടക്കെണിയിലായിരുന്ന സജീവൻ വീട്ടുമുറ്റത്തെ പുളിമരത്തിൽ തൂങ്ങി മരിച്ചത്. സജീവന്റെ ആത്മഹത്യാ കുറിപ്പ് ചർച്ചയായതോടെ ഭൂമിതരം മാറ്റൽ അപേക്ഷകൾ ആറു മാസത്തിനകം മുൻഗണന നൽകി പരിഹരിക്കുമെന്ന് റവന്യു മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.
അപേക്ഷകളിൽ ഉടനടി പരിഹാരം കാണുന്നതിനായി ഫോർട്ടുകൊച്ചി സബ് കളക്ടറായിരുന്ന പി.വി.ഷ്ണുരാജിനു അധികചുമതലയും നൽകിയിരുന്നു. നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞയാഴ്ച അദ്ദേഹത്തെ ശബരിമല അഡീഷണൽ ജില്ലാ മജിസ്ട്രേറ്റായി നിയമിച്ചത്. തുടർന്ന് കഴിഞ്ഞ 27ന് ആർഡിഒ ഓഫീസിന്റെ ചുമതല അസി. കളക്ടർ ഹർഷിൽ ആർ. മീണയ്ക്ക് നൽകിയിരുന്നു. ഇദ്ദേഹത്തിനു പരിശീലന കാലമായതിനാൽ പരിമിത അധികാരങ്ങളെ വിനിയോഗിക്കാനാകൂവെന്നും ആക്ഷേപം ഉയർന്നു. തുടർന്ന് അദ്ദേഹത്തെ മാറ്റി ഡപ്യൂട്ടി കളക്ടർ പി. പത്മചന്ദ്രക്കുറുപ്പിന് ആർഡിഒയുടെ അധികച്ചുമതല നൽകിയിരിക്കുകയാണ്.