മട്ടാഞ്ചേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചി കോർപറേഷൻ കരാറുകാർ കഴിഞ്ഞ 21 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. ഇന്നലെ രാവിലെ പത്തിന് മേയറുടെ ചേംബറിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പായത്.
ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. 2019 സെപ്റ്റംബർ വരെയുള്ള ബില്ലുകൾ ഈ മാസം 20നുള്ളിൽ തന്നു തീർക്കുക, ജനുവരിയിൽ 2019 തീർത്ത് തരിക, പേയ്മെന്റ് പ്രയോറിറ്റി അനുവദിക്കാതിരിക്കുക, സിനിയോറിറ്റി മറികടന്ന് പണം അനുവദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ടെൻഡർ ബഹിഷ്കരണവും വർക്കുകൾ നിർത്തിവച്ചുമുള്ള സമരമാണ് കരാറുകാർ നടത്തിയത്.
ഒത്തുതീർപ്പു വ്യവസ്ഥകൾ: 2019 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ബില്ലുകൾ ഈ മാസം 25 നുള്ളിലും 2019 ൽ ബാക്കി വരുന്ന ഒക്ടോബർ , നവംബർ, ഡിസംബർ മാസത്തെ ഫണ്ടുകൾ 2023 ഫെബ്രുവരി 28 നുള്ളിലും നൽകും. 2020ലെ ബില്ലുകളുടെ തുകകൾ മാർച്ചിൽ ലഭിക്കുന്ന കളക്ഷൻ അനുസരിച്ച് നൽകും. അക്കൗണ്ട് സെക്ഷനിൽ കയറിയിരിക്കുന്ന ബില്ലുകളിൽ കരാറുകാർക്ക് വരുന്ന ആറു ശതമാനം അധിക ബാധ്യതയിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാൻ ശ്രമിക്കും. പേയ്മെന്റ് പ്രയോറിറ്റി പൂർണമായും ഇല്ലാതാക്കും. സിനിയോറിറ്റി മറികടന്ന് ഇനി ഫണ്ടുകൾ അനുവദിക്കില്ല.
ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. 2019 സെപ്റ്റംബർ വരെയുള്ള ബില്ലുകൾ ഈ മാസം 20നുള്ളിൽ തന്നു തീർക്കുക, ജനുവരിയിൽ 2019 തീർത്ത് തരിക, പേയ്മെന്റ് പ്രയോറിറ്റി അനുവദിക്കാതിരിക്കുക, സിനിയോറിറ്റി മറികടന്ന് പണം അനുവദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ടെൻഡർ ബഹിഷ്കരണവും വർക്കുകൾ നിർത്തിവച്ചുമുള്ള സമരമാണ് കരാറുകാർ നടത്തിയത്.
ഒത്തുതീർപ്പു വ്യവസ്ഥകൾ: 2019 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ബില്ലുകൾ ഈ മാസം 25 നുള്ളിലും 2019 ൽ ബാക്കി വരുന്ന ഒക്ടോബർ , നവംബർ, ഡിസംബർ മാസത്തെ ഫണ്ടുകൾ 2023 ഫെബ്രുവരി 28 നുള്ളിലും നൽകും. 2020ലെ ബില്ലുകളുടെ തുകകൾ മാർച്ചിൽ ലഭിക്കുന്ന കളക്ഷൻ അനുസരിച്ച് നൽകും. അക്കൗണ്ട് സെക്ഷനിൽ കയറിയിരിക്കുന്ന ബില്ലുകളിൽ കരാറുകാർക്ക് വരുന്ന ആറു ശതമാനം അധിക ബാധ്യതയിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാൻ ശ്രമിക്കും. പേയ്മെന്റ് പ്രയോറിറ്റി പൂർണമായും ഇല്ലാതാക്കും. സിനിയോറിറ്റി മറികടന്ന് ഇനി ഫണ്ടുകൾ അനുവദിക്കില്ല.