കോലഞ്ചേരി: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. നോർത്ത് വലന്പൂർ മുണ്ടേടത്ത് നാരായണന്റെ മകൾ ആശ നാരായണൻ (38) ആണ് മരിച്ചത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഇന്നലെ രാവിലെ ഏഴരയോടെ തോന്നിയ്ക്ക കത്തോലിക്കാ പള്ളിക്കു സമീപമുള്ള വളവിലായിരുന്നു അപകടം.
കോലഞ്ചേരി ആശുപത്രിയിലുള്ള രോഗിക്ക് ഭക്ഷണം കൊടുക്കാനായി പോകുന്പോഴായിരുന്നു അപകടം. നാട്ടുകാരും മറ്റ് യാത്രക്കാരും കൂടി കോലഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മക്കൾ: അഭിഷേക് (തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥി), അഭിജിത്ത് (യുകെജി വിദ്യാർഥി വലന്പൂർ ജിയുപിഎസ്). മാതാവ്: പ്രകാശിനി.
കോലഞ്ചേരി ആശുപത്രിയിലുള്ള രോഗിക്ക് ഭക്ഷണം കൊടുക്കാനായി പോകുന്പോഴായിരുന്നു അപകടം. നാട്ടുകാരും മറ്റ് യാത്രക്കാരും കൂടി കോലഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മക്കൾ: അഭിഷേക് (തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥി), അഭിജിത്ത് (യുകെജി വിദ്യാർഥി വലന്പൂർ ജിയുപിഎസ്). മാതാവ്: പ്രകാശിനി.