തൃശൂർ: കോർപറേഷൻ വാർഡുകളിൽ ഓണാഘോഷം നടത്തുന്പോൾതന്നെ ഉദ്ഘാടകനാക്കാത്തതിൽ പ്രതിഷേധിച്ച് മേയർ കൗണ്‍സിലർമാർക്കുള്ള തുക തടഞ്ഞുവച്ചു. വാർഡുകളിൽ ഓണാഘോഷം നടത്താൻ മുപ്പതിനായിരം രൂപയാണ് നൽകുന്നത്. എന്നാൽ പല പ്രതിപക്ഷ കൗണ്‍സിലർമാരും മേയറെ ഉദ്ഘാടനത്തിനു വിളിച്ചില്ല. പകരം എംപിയെയും എസിപിയെയുമൊക്കെ വിളിച്ചാണ് ഉദ്ഘാടനം നടത്തിയത്. ഇതോടെ ഓണാഘോഷത്തിന്റെ തുക അനുവദിക്കരുതെന്ന് മേയർ ഫയലിൽ കുറിപ്പു നൽകുകയായിരുന്നു. തന്നെ ഉദ്ഘാടനത്തിനു ക്ഷണിച്ചില്ലെങ്കിൽ പണവും നൽകില്ലെന്ന നിലപാടിലാണ് മേയർ. ഇതോടെ കൈയിൽ നിന്ന് പണമെടുത്ത് ഓണാഘോഷം നടത്തിയവർ ഇപ്പോൾ വെട്ടിലായിരിക്കയാണ്. മേയറുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരാനാണു പ്രതിപക്ഷ തീരുമാനം.
ഇതിനു മുന്‍പ് ഒരു പരിപാടിക്ക് തന്റെ ഫോട്ടോയിലും വലുതാക്കി എംഎൽഎയുടെ ഫോട്ടോ വച്ചതിനു സംഘാടകരോടു കയർത്ത സംഭവം വിവാദമായിരുന്നു. അതിനു പിന്നാലെയാണിപ്പോൾ തന്നെ ഉദ്ഘാടനത്തിനു ക്ഷണിക്കാത്തതിനാൽ പണം നൽകില്ലെന്ന വാശിയുമായി മേയർ നിൽക്കുന്നത്. ഇന്നു നടക്കുന്ന കൗണ്‍സിൽ യോഗത്തിൽ പ്രതിഷേധിക്കുമെന്നു പ്രതിപക്ഷം വ്യക്തമാക്കി.
നിയന്ത്രണംവിട്ട ബൈക്ക് മതിലിടിച്ചു
മറിഞ്ഞ് രണ്ടുപേർക്കു പരിക്ക്
വടക്കേക്കാട്: തൊഴിയൂർ റഹ്്മത്ത് സ്കൂളിനു മുൻവശത്ത് നിയന്ത്രണംവിട്ട ബൈക്ക് മതിലിടിച്ചുമറിഞ്ഞ് രണ്ടുപേർക്കു പരിക്ക്. എടപ്പാൾ കരക്കുളത്ത് ഷൈജു (35), വളയംകുളം നാടിപറന്പിൽ പവിൻ (23) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ വൈലത്തൂർ ആക്ട്സ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനു മുന്‍പ് ഒരു പരിപാടിക്ക് തന്റെ ഫോട്ടോയിലും വലുതാക്കി എംഎൽഎയുടെ ഫോട്ടോ വച്ചതിനു സംഘാടകരോടു കയർത്ത സംഭവം വിവാദമായിരുന്നു. അതിനു പിന്നാലെയാണിപ്പോൾ തന്നെ ഉദ്ഘാടനത്തിനു ക്ഷണിക്കാത്തതിനാൽ പണം നൽകില്ലെന്ന വാശിയുമായി മേയർ നിൽക്കുന്നത്. ഇന്നു നടക്കുന്ന കൗണ്‍സിൽ യോഗത്തിൽ പ്രതിഷേധിക്കുമെന്നു പ്രതിപക്ഷം വ്യക്തമാക്കി.
നിയന്ത്രണംവിട്ട ബൈക്ക് മതിലിടിച്ചു
മറിഞ്ഞ് രണ്ടുപേർക്കു പരിക്ക്
വടക്കേക്കാട്: തൊഴിയൂർ റഹ്്മത്ത് സ്കൂളിനു മുൻവശത്ത് നിയന്ത്രണംവിട്ട ബൈക്ക് മതിലിടിച്ചുമറിഞ്ഞ് രണ്ടുപേർക്കു പരിക്ക്. എടപ്പാൾ കരക്കുളത്ത് ഷൈജു (35), വളയംകുളം നാടിപറന്പിൽ പവിൻ (23) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ വൈലത്തൂർ ആക്ട്സ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.