തൃശൂർ: ശക്തൻ മത്സ്യ-മാംസ മാർക്കറ്റിനെ അത്യാധുനിക രീതിയിൽ നവീകരിക്കാൻ സുരേഷ് ഗോപി എംപി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നൽകിയിട്ടും അനങ്ങാത്തതിന്റെ പിന്നിൽ ഗൂഢലക്ഷ്യമെന്ന് ആരോപണം ഉയരുന്നു. സുരേഷ് ഗോപി തൃശൂരിൽ വരുന്നതിനോടു വിയോജിപ്പുള്ള ബിജെപിയിലെ ചിലർ സിപിഎമ്മുമായി ചേർന്നാണ് ഈ പദ്ധതി വൈകിപ്പിക്കുന്നതെന്നാണു പിന്നാന്പുറ രഹസ്യം.
തെരഞ്ഞെടുപ്പു സമയത്താണ് സുരേഷ് ഗോപി മത്സ്യ-മാംസ മാർക്കറ്റിലെത്തിയപ്പോൾ ശോച്യാവസ്ഥ കണ്ട് തന്റെ രാജ്യസഭ എംപി എന്നുള്ള നിലയിൽ ഫണ്ടിൽ നിന്ന് മാർക്കറ്റ് നവീകരണത്തിന് ഒരു കോടി രൂപ നൽകാമെന്ന് പറഞ്ഞത്. ആദ്യം സിപിഎമ്മിന്റെ പിന്തുണയോടെ ഭരണം നടത്തുന്ന മേയർ കാര്യമായി പ്രതികരിച്ചില്ലെങ്കിലും പിന്നീട് സ്വീകരിക്കാമെന്ന നിലപാടിലെത്തി. ഇതേത്തുടർന്ന് സുരേഷ് ഗോപി വീണ്ടും കോർപറേഷനിലെത്തി മേയർ എം.കെ. വർഗീസുമായി സംസാരിച്ചു.
പക്ഷേ നാളിതുവരെയായിട്ടും ഒരു നീക്കവും നടന്നിട്ടില്ലെന്നതാണു യാഥാർഥ്യം. പക്ഷേ, പദ്ധതിക്കുള്ള ഫയലുകൾ നീങ്ങുന്നുണ്ടെന്നാണു ബിജെപി കൗണ്‍സിലർമാർ വ്യക്തമാക്കുന്നത്. മേയർ ആദ്യം സുരേഷ് ഗോപി ചെയ്യുന്നതു നല്ല കാര്യമാണെന്നും സഹകരിക്കാമെന്നും പറഞ്ഞെങ്കിലും സിപിഎമ്മിന്റെ ഇടപെടലിനെ തുടർന്ന് പിന്നീടു പിൻവലിഞ്ഞു. ബിജെപിയിലെ ചിലരും കൂടി ഇതിനു പിന്തുണ നൽകിയതോടെ കൗണ്‍സിലിൽ പോലും ഇത് എന്തായി എന്നു ചോദിക്കാൻ ആരും ഇല്ലാത്ത സാഹചര്യമാണ്.
അമൃത് പദ്ധതി വഴി നെഹ്്റു പാർക്കിൽ നിർമിച്ച ഫൗണ്ടനും മറ്റുപകരണങ്ങളുമൊക്കെ വെറുതെ കിടന്നു നശിക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. കേന്ദ്രസർക്കാരിന്റെ സഹായത്തോടെയാണ് അമൃത് പദ്ധതികൾ നടപ്പാക്കുന്നത്. ഈ പദ്ധതികൾ നശിച്ചിട്ടുപോലും ബിജെപി കൗണ്‍സിലർമാർ ഒരു പ്രതിഷേധ പ്രസ്താവനപോലും ഇറക്കാത്തതിന്റെ കാരണം സിപിഎമ്മുമായുള്ള കൂട്ടുകെട്ടിന്റെ തെളിവാണെന്നു പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ പറഞ്ഞു.
തെരഞ്ഞെടുപ്പു സമയത്താണ് സുരേഷ് ഗോപി മത്സ്യ-മാംസ മാർക്കറ്റിലെത്തിയപ്പോൾ ശോച്യാവസ്ഥ കണ്ട് തന്റെ രാജ്യസഭ എംപി എന്നുള്ള നിലയിൽ ഫണ്ടിൽ നിന്ന് മാർക്കറ്റ് നവീകരണത്തിന് ഒരു കോടി രൂപ നൽകാമെന്ന് പറഞ്ഞത്. ആദ്യം സിപിഎമ്മിന്റെ പിന്തുണയോടെ ഭരണം നടത്തുന്ന മേയർ കാര്യമായി പ്രതികരിച്ചില്ലെങ്കിലും പിന്നീട് സ്വീകരിക്കാമെന്ന നിലപാടിലെത്തി. ഇതേത്തുടർന്ന് സുരേഷ് ഗോപി വീണ്ടും കോർപറേഷനിലെത്തി മേയർ എം.കെ. വർഗീസുമായി സംസാരിച്ചു.
പക്ഷേ നാളിതുവരെയായിട്ടും ഒരു നീക്കവും നടന്നിട്ടില്ലെന്നതാണു യാഥാർഥ്യം. പക്ഷേ, പദ്ധതിക്കുള്ള ഫയലുകൾ നീങ്ങുന്നുണ്ടെന്നാണു ബിജെപി കൗണ്‍സിലർമാർ വ്യക്തമാക്കുന്നത്. മേയർ ആദ്യം സുരേഷ് ഗോപി ചെയ്യുന്നതു നല്ല കാര്യമാണെന്നും സഹകരിക്കാമെന്നും പറഞ്ഞെങ്കിലും സിപിഎമ്മിന്റെ ഇടപെടലിനെ തുടർന്ന് പിന്നീടു പിൻവലിഞ്ഞു. ബിജെപിയിലെ ചിലരും കൂടി ഇതിനു പിന്തുണ നൽകിയതോടെ കൗണ്‍സിലിൽ പോലും ഇത് എന്തായി എന്നു ചോദിക്കാൻ ആരും ഇല്ലാത്ത സാഹചര്യമാണ്.
അമൃത് പദ്ധതി വഴി നെഹ്്റു പാർക്കിൽ നിർമിച്ച ഫൗണ്ടനും മറ്റുപകരണങ്ങളുമൊക്കെ വെറുതെ കിടന്നു നശിക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. കേന്ദ്രസർക്കാരിന്റെ സഹായത്തോടെയാണ് അമൃത് പദ്ധതികൾ നടപ്പാക്കുന്നത്. ഈ പദ്ധതികൾ നശിച്ചിട്ടുപോലും ബിജെപി കൗണ്‍സിലർമാർ ഒരു പ്രതിഷേധ പ്രസ്താവനപോലും ഇറക്കാത്തതിന്റെ കാരണം സിപിഎമ്മുമായുള്ള കൂട്ടുകെട്ടിന്റെ തെളിവാണെന്നു പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ പറഞ്ഞു.