കൂത്താട്ടുകുളം: ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ തർക്കഭൂമിയിൽ തഹസിൽദാറുടെ നേതൃത്വത്തിൽ അളക്കൽ ആരംഭിച്ചു. മൂവാറ്റുപുഴ ഡെപ്യൂട്ടി തഹസീൽദാറുടെ നേതൃത്വത്തിലാണ് അളക്കൽ നടന്നത്. വില്ലേജ് ഓഫീസർ, താലൂക്ക് സർവേയർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു. തർക്കസ്ഥലം അളക്കാനെത്തുന്നതറിഞ്ഞ് വിവിധ രാഷ്ടീയകക്ഷി - ക്ഷേത്ര സംരക്ഷണ സമിതി നേതാക്കളടക്കം തടിച്ചുകൂടി.
ഓണംകുന്ന് ക്ഷേത്രത്തിനു വടക്കും പടിഞ്ഞാറും അതിരുകൾ കണ്ടെത്തിയിട്ടുണ്ട്. എൻഎസ്എസ് കെട്ടിടത്തിന്റെ അതിർത്തിയും കിഴക്കുവശത്തെ അതിർത്തിയും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി കെഎസ്ടിപി നിർമിച്ച എംസി റോഡിന്റെ പുതിയ സ്കെച്ച് ലഭിക്കണം. വരും ദിവസങ്ങളിൽ ടോട്ടൽ സ്റ്റേഷന്റെ സഹായത്താൽ കൂടുതൽ അളവുകൾ നടത്തും.
ഓണംകുന്ന് ക്ഷേത്രത്തിനു വടക്കും പടിഞ്ഞാറും അതിരുകൾ കണ്ടെത്തിയിട്ടുണ്ട്. എൻഎസ്എസ് കെട്ടിടത്തിന്റെ അതിർത്തിയും കിഴക്കുവശത്തെ അതിർത്തിയും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി കെഎസ്ടിപി നിർമിച്ച എംസി റോഡിന്റെ പുതിയ സ്കെച്ച് ലഭിക്കണം. വരും ദിവസങ്ങളിൽ ടോട്ടൽ സ്റ്റേഷന്റെ സഹായത്താൽ കൂടുതൽ അളവുകൾ നടത്തും.