+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാട്ടാനകൾ ഏറ്റുമുട്ടി

കോതമംഗലം: കുട്ടന്പുഴ പൂയംകുട്ടി വനത്തിൽ കാട്ടാനകൾ തമ്മിൽ കുത്തുകൂടി കൊന്പന്‍റെ കുത്തേറ്റ് പിടിയാന ചരിഞ്ഞു. സംഭവസ്ഥലത്ത് മണിക്കൂറോളം ആനകൂട്ടം തന്പടിച്ചു
കാട്ടാനകൾ  ഏറ്റുമുട്ടി
കോതമംഗലം: കുട്ടന്പുഴ പൂയംകുട്ടി വനത്തിൽ കാട്ടാനകൾ തമ്മിൽ കുത്തുകൂടി കൊന്പന്‍റെ കുത്തേറ്റ് പിടിയാന ചരിഞ്ഞു. സംഭവസ്ഥലത്ത് മണിക്കൂറോളം ആനകൂട്ടം തന്പടിച്ചു. കുട്ടന്പുഴ-മാമലകണ്ടം റോഡിൽ പന്തപ്ര ആദിവാസി ഊര് കഴിഞ്ഞ് കൂട്ടിക്കുളം പാലത്തിന് അര കിലോമീറ്റർ മാറി നിരന്നപാറ ഭാഗത്ത് വനത്തിലാണ് പിടിയാനയുടെ ജഢം കണ്ടെത്തിയത്.
ഉദ്ദേശം 40 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. റോഡിൽനിന്ന് ഏതാനും മീറ്റർ മാറിയാണ് ജഡം കിടന്നത്. ഇന്നലെ രാവിലെ അതുവഴിവന്ന സ്കൂൾ ബസിലുള്ളവരാണ് ആന ചരിഞ്ഞ് കിടക്കുന്ന വിവരം വനപാലകരെ അറിയിച്ചത്. ആനയുടെ ശരീരമാസകലം മുറിവുകളായിരുന്നുവെന്ന് വനപാലകർ പറഞ്ഞു. ഇണചേരലിനിടെയാണ് സംഭവമെന്ന് കരുതുന്നു.
ആനകൾ തമ്മിൽ ഏറെ നേരം ഏറ്റുമുട്ടിയതിന്‍റെ ലക്ഷണങ്ങൾ പരിസരത്ത് ദൃശ്യമായിരുന്നു. കൊന്പന്‍റെ കുത്തേറ്റ് മുറിവുകളിലൂടെ രക്തംവാർന്ന നിലയിലായിരുന്നു പിടിയാനയുടെ ജഡം കിടന്നത്. ഏതാനും മീറ്റർ ദൂരം പിടിയാനയെ തള്ളികൊണ്ടുപോയതായും കാണാം.
കുട്ടന്പുഴ റേഞ്ച് ഓഫീസർ എ.പി. ശ്രീജിത്ത്, കോടനാട് അഭയാരണ്യം അസിസ്റ്റന്‍റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ബിനോയ് സി. ബാബു എന്നിവരുടെ നേതൃത്വത്തിൽ പോസറ്റുമോർട്ടം നടത്തി ഇന്നലെ സന്ധ്യയോടെ ജഡം സംസ്കരിച്ചു.
രാവിലെ മുതൽ സംഭവസ്ഥലത്തിന് ഏതാനും മീറ്റർ മാറി തന്പടിച്ച ആനകൂട്ടം ഏറെനേരമായിട്ടും ഉൾവനത്തിലേക്ക് മടങ്ങിയിരുന്നില്ലെന്ന് വനപാലകർ പറഞ്ഞു.