കിഴക്കമ്പലം: അമ്പലമേട് കുഴിക്കാടിൽ എഫ്എസിടി ഗേറ്റിനു മുന്നിലെ റോഡിൽ കരിങ്കൽ ലോഡുമായി പോയ ടോറസിടിച്ച് അഞ്ച് പശുക്കൾ ചത്തു. ഇന്നലെ പുലർച്ചെ 3.30 ഓടെയാണ് സംഭവം.
കരിമുകളിൽനിന്നും ആലപ്പുഴ ഭാഗത്തേക്ക് കരിങ്കൽ ലോഡുമായി പോകുകയായിരുന്നു ടോറസ്. പശുക്കളെ ഇടിച്ച ടോറസ് നിർത്താതെ പോയി. ടോറസിന് പിന്നാലെ വന്ന വാഹനത്തിലെ ഡ്രൈവറാണ് അപകട വിവരം അമ്പലമേട് പോലീസിൽ ആദ്യമറിയിച്ചത്. തുടർന്ന് പോലീസും മൃഗഡോക്ടറും സംഭവസ്ഥലത്തെത്തി. ഡോക്ടറെത്തി പരിശോധന നടത്തിയ ശേഷമാണ് അഞ്ചാമത്തെ പശുവിന്റെ മരണം സ്ഥിരീകരിച്ചത്.
മൃതദേഹങ്ങൾ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും നാട്ടുകാരും ചേർന്ന് റോഡിൽ നിന്നും മാറ്റിയ ശേഷം സംസ്കരിച്ചു.
പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽനിന്നു പോലീസ് വാഹനത്തിന്റെ നമ്പർ കണ്ടെത്തുകയായിരുന്നു. വൈകിട്ടോടെ വാഹനവും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ വാഹന ഉടമയോട് നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശവും നൽകി.
അശ്രദ്ധമായി വാഹനമോടിച്ചതിനും അപകടവിവരം സ്റ്റേഷനിൽ അറിയിക്കാതെ വാഹനം നിർത്താതെ പോയതിനും പോലീസ് കേസെടുത്തിട്ടുണ്ട്. അമ്പലമേട് എഫ്എസിടി മേഖലയിൽനിന്നും നിരവധി പശുക്കൾ ഇത്തരത്തിൽ റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്. ഇവിടങ്ങളിൽ ചുറ്റുമതിലില്ലാത്തതാണ് ഇവ റോഡിലേക്ക് ഇറങ്ങാൻ കാരണമാകുന്നത്. ഈ മേഖലയിൽ ടിപ്പറുകളും ടോറസുകളും അമിതവേഗതയിലാണ് പോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പുലർച്ചെയും രാവിലെയും ഇതുമൂലം ഭയത്തോടെയാണ് റോഡിൽ ഇറങ്ങുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
കരിമുകളിൽനിന്നും ആലപ്പുഴ ഭാഗത്തേക്ക് കരിങ്കൽ ലോഡുമായി പോകുകയായിരുന്നു ടോറസ്. പശുക്കളെ ഇടിച്ച ടോറസ് നിർത്താതെ പോയി. ടോറസിന് പിന്നാലെ വന്ന വാഹനത്തിലെ ഡ്രൈവറാണ് അപകട വിവരം അമ്പലമേട് പോലീസിൽ ആദ്യമറിയിച്ചത്. തുടർന്ന് പോലീസും മൃഗഡോക്ടറും സംഭവസ്ഥലത്തെത്തി. ഡോക്ടറെത്തി പരിശോധന നടത്തിയ ശേഷമാണ് അഞ്ചാമത്തെ പശുവിന്റെ മരണം സ്ഥിരീകരിച്ചത്.
മൃതദേഹങ്ങൾ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും നാട്ടുകാരും ചേർന്ന് റോഡിൽ നിന്നും മാറ്റിയ ശേഷം സംസ്കരിച്ചു.
പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽനിന്നു പോലീസ് വാഹനത്തിന്റെ നമ്പർ കണ്ടെത്തുകയായിരുന്നു. വൈകിട്ടോടെ വാഹനവും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ വാഹന ഉടമയോട് നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശവും നൽകി.
അശ്രദ്ധമായി വാഹനമോടിച്ചതിനും അപകടവിവരം സ്റ്റേഷനിൽ അറിയിക്കാതെ വാഹനം നിർത്താതെ പോയതിനും പോലീസ് കേസെടുത്തിട്ടുണ്ട്. അമ്പലമേട് എഫ്എസിടി മേഖലയിൽനിന്നും നിരവധി പശുക്കൾ ഇത്തരത്തിൽ റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്. ഇവിടങ്ങളിൽ ചുറ്റുമതിലില്ലാത്തതാണ് ഇവ റോഡിലേക്ക് ഇറങ്ങാൻ കാരണമാകുന്നത്. ഈ മേഖലയിൽ ടിപ്പറുകളും ടോറസുകളും അമിതവേഗതയിലാണ് പോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പുലർച്ചെയും രാവിലെയും ഇതുമൂലം ഭയത്തോടെയാണ് റോഡിൽ ഇറങ്ങുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.