ആലുവ: 200 രൂപ ഗുണ്ടാ പണം നൽകാതിരുന്നതിന് ദേശീയ പാതയോരത്തെ ഹോട്ടൽ അടിച്ചു തകർത്തു. ഇന്നലെ പുലർച്ചെ തായിക്കാട്ടുകരയിലെ കെഎസ്ആർടി സി ഗ്യാരേജിനു മുന്നിലുള്ള ശക്തി ഫുട്സ് എന്ന കടയാണ് അടിച്ചു തകർത്തത്.
ഇന്നലെ പുലർച്ചെ ഒന്നോടെ ബൈക്കിലെത്തിയയാൾ പെട്രോൾ തീർന്നുവെന്നും 200 രൂപ വേണമെന്നും കടയുടമയായ തമിഴ്നാട് സ്വദേശി ശക്തി വേലിനോടാവശ്യപ്പെട്ടു. പരിചയമില്ലാത്തതിനാൽ തരാനാവില്ലെന്ന് ശക്തിവേൽ മറുപടി പറഞ്ഞു. കൈയേറ്റം ചെയ്യാനൊരുങ്ങിയപ്പോൾ മൊബൈൽ നമ്പർ തന്നാൽ പണം നല്കാമെന്നറിയിച്ചു.
ഇതോടെ പ്രകോപിതനായി പണം ചോദിച്ചയാൾ കടയിലെ കറികളും മറ്റും വലിച്ചെറിഞ്ഞു. ഇതിൽ ഭയന്ന് ശക്തിവേൽ കട പൂട്ടി മടങ്ങി.എന്നാൽ അക്രമി വീണ്ടുമെത്തി കടയിലെ മേശയും കസേരകളും പാത്രങ്ങളും തല്ലിത്തകർക്കുകയായിരുന്നു. 16-ാം വയസിൽ ആലുവയിൽ ഇഷ്ടികക്കളത്തിൽ ജോലിക്കെത്തിയ ശക്തിവേൽ ഹോട്ടലുകളിൽ പാത്രം കഴുകി വരുമാനമുണ്ടാക്കിയാണ് സ്വന്തമായി ഹോട്ടൽ തുടങ്ങിയത്.
ഇതിനിടെ ഫുഡ് ടെക്നോളജിയിൽ ഡിപ്ലോമയും നേടി. അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഇതിൽ പ്രതിയുടെ മുഖവും പതിഞ്ഞിട്ടുണ്ട്. ആലുവ പോലീസ് കേസെടുത്തു. ഏതാനും മാസംമുമ്പ് സമീപത്തെ മറ്റൊരു ഹോട്ടലും പാഴ്സൽ ഭക്ഷണത്തിന് പണം ചോദിച്ചെന്ന പേരിൽ ഗുണ്ടാസംഘം തല്ലിത്തകർത്തിരുന്നു.
ഇന്നലെ പുലർച്ചെ ഒന്നോടെ ബൈക്കിലെത്തിയയാൾ പെട്രോൾ തീർന്നുവെന്നും 200 രൂപ വേണമെന്നും കടയുടമയായ തമിഴ്നാട് സ്വദേശി ശക്തി വേലിനോടാവശ്യപ്പെട്ടു. പരിചയമില്ലാത്തതിനാൽ തരാനാവില്ലെന്ന് ശക്തിവേൽ മറുപടി പറഞ്ഞു. കൈയേറ്റം ചെയ്യാനൊരുങ്ങിയപ്പോൾ മൊബൈൽ നമ്പർ തന്നാൽ പണം നല്കാമെന്നറിയിച്ചു.
ഇതോടെ പ്രകോപിതനായി പണം ചോദിച്ചയാൾ കടയിലെ കറികളും മറ്റും വലിച്ചെറിഞ്ഞു. ഇതിൽ ഭയന്ന് ശക്തിവേൽ കട പൂട്ടി മടങ്ങി.എന്നാൽ അക്രമി വീണ്ടുമെത്തി കടയിലെ മേശയും കസേരകളും പാത്രങ്ങളും തല്ലിത്തകർക്കുകയായിരുന്നു. 16-ാം വയസിൽ ആലുവയിൽ ഇഷ്ടികക്കളത്തിൽ ജോലിക്കെത്തിയ ശക്തിവേൽ ഹോട്ടലുകളിൽ പാത്രം കഴുകി വരുമാനമുണ്ടാക്കിയാണ് സ്വന്തമായി ഹോട്ടൽ തുടങ്ങിയത്.
ഇതിനിടെ ഫുഡ് ടെക്നോളജിയിൽ ഡിപ്ലോമയും നേടി. അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഇതിൽ പ്രതിയുടെ മുഖവും പതിഞ്ഞിട്ടുണ്ട്. ആലുവ പോലീസ് കേസെടുത്തു. ഏതാനും മാസംമുമ്പ് സമീപത്തെ മറ്റൊരു ഹോട്ടലും പാഴ്സൽ ഭക്ഷണത്തിന് പണം ചോദിച്ചെന്ന പേരിൽ ഗുണ്ടാസംഘം തല്ലിത്തകർത്തിരുന്നു.