നിലന്പൂർ: ഇടതുപക്ഷ ജനാതിപത്യമുന്നണിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുണ്ടായ വിഴിഞ്ഞം സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടു തീരദേശവാസികൾക്കുണ്ടായ ആശങ്ക പരിഹരിക്കണമെന്നും കേരള കോണ്ഗ്രസ് -എം നിലന്പൂർ നിയോജക മണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ 130 ദിവസമായി സമാധാനപരമായി സമരം ചെയ്ത വിഴിഞ്ഞം നിവാസികളെ പ്രകോപിക്കത്തക്ക രീതിയിൽ പുറത്തു നിന്നുണ്ടായ നുഴഞ്ഞു കയറ്റം അന്വേഷിച്ചു സത്യാവസ്ഥ പുറത്തുകൊണ്ടുവരണം.
വീടും സ്ഥലവും ഉപജീവനമാർഗവും നഷ്ടപ്പെടുന്നവർക്കു അവ ലഭ്യമാക്കുന്നതിൽ ഉറപ്പുവരുത്തി തുറമുഖ നിർമാണം പൂർത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് എം.എ. തോമസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ട്വിങ്കിൾ ജെയിംസ്, സി.പി തങ്കച്ചൻ, സണ്ണി പുലികുത്തിയേൽ, ടോമി ചെഞ്ചേരി, ജെയിംസ് കോശി, സ്കറിയ കിനാംതോപ്പിൽ, ജോർജ് തോമസ്, രാജു വിലങ്ങുപാറ, സുരേഷ് ചക്കലാകുത്ത് എന്നിവർ പ്രസംഗിച്ചു.
വീടും സ്ഥലവും ഉപജീവനമാർഗവും നഷ്ടപ്പെടുന്നവർക്കു അവ ലഭ്യമാക്കുന്നതിൽ ഉറപ്പുവരുത്തി തുറമുഖ നിർമാണം പൂർത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് എം.എ. തോമസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ട്വിങ്കിൾ ജെയിംസ്, സി.പി തങ്കച്ചൻ, സണ്ണി പുലികുത്തിയേൽ, ടോമി ചെഞ്ചേരി, ജെയിംസ് കോശി, സ്കറിയ കിനാംതോപ്പിൽ, ജോർജ് തോമസ്, രാജു വിലങ്ങുപാറ, സുരേഷ് ചക്കലാകുത്ത് എന്നിവർ പ്രസംഗിച്ചു.