കരുവാരകുണ്ട്: ജനങ്ങൾ ശുദ്ധജലത്തിനു നെട്ടോട്ടമോടുന്പോഴും ഒരു വശത്ത് ജലം പാഴായി പോകുന്നു. കരുവാരകുണ്ട് മാന്പറ്റയിലാണ് ജലനിധി പൈപ്പ് പൊട്ടി റോഡിലൂടെ ജലം ഒഴുകിപ്പോകുന്നത്.
ഇതു വഴിയാത്രക്കാരെയും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരെയും പ്രയാസപ്പെടുത്തുന്നുണ്ട്. ഇതു ഒറ്റപ്പെട്ട സംഭവമല്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. കോടിക്കണക്കിനു രൂപ ചെലവഴിച്ച് വാങ്ങിയ നിലവാരമില്ലാത്ത പിവിസി പൈപ്പുകളാണ് ജലനിധി പദ്ധതിക്കു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. വെള്ളത്തിന്റെ ശക്തി താങ്ങാനുള്ള ശേഷി പൈപ്പിനില്ല. പൈപ്പ് തകർന്നാൽ ആഴ്ചകൾക്കു ശേഷമാണ് നന്നാക്കുന്നതെന്നും ഉപഭോക്താക്കൾ പറയുന്നു.
ഇതു വഴിയാത്രക്കാരെയും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരെയും പ്രയാസപ്പെടുത്തുന്നുണ്ട്. ഇതു ഒറ്റപ്പെട്ട സംഭവമല്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. കോടിക്കണക്കിനു രൂപ ചെലവഴിച്ച് വാങ്ങിയ നിലവാരമില്ലാത്ത പിവിസി പൈപ്പുകളാണ് ജലനിധി പദ്ധതിക്കു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. വെള്ളത്തിന്റെ ശക്തി താങ്ങാനുള്ള ശേഷി പൈപ്പിനില്ല. പൈപ്പ് തകർന്നാൽ ആഴ്ചകൾക്കു ശേഷമാണ് നന്നാക്കുന്നതെന്നും ഉപഭോക്താക്കൾ പറയുന്നു.