നെടുങ്കണ്ടം: നെടുങ്കണ്ടത്തെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രം പൈനാവിലേക്കു മാറ്റാന്‍ നീക്കം. സ്ഥാപനത്തിലെ സാധനസാമഗ്രികള്‍ നീക്കിത്തു ടങ്ങി.
പരിശീലനകേന്ദ്രത്തിനു കെട്ടിടം നിര്‍മിക്കാൻ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമി അനുവദിച്ചെങ്കിലും കേന്ദ്രം ഇവിടെനിന്നു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഉദ്യോഗസ്ഥ ലോബിയാണ് നടപടിക്കു പിന്നിലെന്നാണ് ആരോപണം.
2008 ലാണ് നെടുങ്കണ്ടം കേന്ദ്രമാക്കി യൂണിയന് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴില്‍ ജനങ്ങള്‍ക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള തൊഴില്‍ പരിശീലനമാണ് ഇവിടെ നൽകിയിരുന്നത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി വിട്ടു നല്കിയ കെട്ടിടത്തിലാണ് നിലവില്‍ പരിശീലനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മുന്‍പ് പലതവണ സ്ഥാപനം ഇവിടെനിന്നു തൊടുപുഴയിലേക്കും എറണാകുളം ജില്ലയുടെ അതിര്‍ത്തി മേഖലയിലേക്കും മാറ്റുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. അന്ന് ജനപ്രതിനിധികളുടെ ഇടപെടല്‍ മൂലം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പരിശീലന കേന്ദ്രത്തിനു മികച്ച കെട്ടിടസൗകര്യം ഒരുക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോടു ചേര്‍ന്നുള്ള 50 സെന്റ് ഭൂമി ഇതിനായി മാറ്റി. എന്നാല്‍, റവന്യു രേഖകളിലെ അവ്യക്തത മൂലം ഭൂമി കൈമാറാന്‍ സാധിച്ചിട്ടില്ല. റവന്യു രേഖകളില്‍ ഈ ഭൂമി ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. തെറ്റുകള്‍ തിരുത്തി ഭൂമി കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്ഥാപനം മാറ്റാന്‍ നീക്കം നടക്കുന്നത്.
അതേസമയം റവന്യൂ വകുപ്പിന്റെ അനാസ്ഥ മൂലമാണ് കേന്ദ്രം മാറ്റേണ്ടിവരുന്നത് എന്നാണ് പരിശീലന കേന്ദ്രത്തിലെ അധികൃതര്‍ നല്കുന്ന വിവരം.
പരിശീലന കേന്ദ്രത്തിന് അനുവദിച്ച വസ്തുവിന്റെ സ്കെച്ചുതന്നെ ആരോഗ്യവകുപ്പിനും നല്‍കിയെന്നും അതിനാല്‍ ഈ വസ്തുവിന് ആരോഗ്യവകുപ്പ് അവകാശവാദം ഉന്നയിച്ചതിനാല്‍ നിര്‍മാണം നടക്കില്ലെന്നും ഹോസ്റ്റല്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ലെന്നും കാട്ടി ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് അടക്കം റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തിലാണ് ഓഫീസ് പറിച്ചുനടുന്നത്.
പരിശീലനകേന്ദ്രത്തിനു കെട്ടിടം നിര്‍മിക്കാൻ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമി അനുവദിച്ചെങ്കിലും കേന്ദ്രം ഇവിടെനിന്നു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഉദ്യോഗസ്ഥ ലോബിയാണ് നടപടിക്കു പിന്നിലെന്നാണ് ആരോപണം.
2008 ലാണ് നെടുങ്കണ്ടം കേന്ദ്രമാക്കി യൂണിയന് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴില്‍ ജനങ്ങള്‍ക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള തൊഴില്‍ പരിശീലനമാണ് ഇവിടെ നൽകിയിരുന്നത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി വിട്ടു നല്കിയ കെട്ടിടത്തിലാണ് നിലവില്‍ പരിശീലനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മുന്‍പ് പലതവണ സ്ഥാപനം ഇവിടെനിന്നു തൊടുപുഴയിലേക്കും എറണാകുളം ജില്ലയുടെ അതിര്‍ത്തി മേഖലയിലേക്കും മാറ്റുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. അന്ന് ജനപ്രതിനിധികളുടെ ഇടപെടല്‍ മൂലം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പരിശീലന കേന്ദ്രത്തിനു മികച്ച കെട്ടിടസൗകര്യം ഒരുക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോടു ചേര്‍ന്നുള്ള 50 സെന്റ് ഭൂമി ഇതിനായി മാറ്റി. എന്നാല്‍, റവന്യു രേഖകളിലെ അവ്യക്തത മൂലം ഭൂമി കൈമാറാന്‍ സാധിച്ചിട്ടില്ല. റവന്യു രേഖകളില്‍ ഈ ഭൂമി ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. തെറ്റുകള്‍ തിരുത്തി ഭൂമി കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്ഥാപനം മാറ്റാന്‍ നീക്കം നടക്കുന്നത്.
അതേസമയം റവന്യൂ വകുപ്പിന്റെ അനാസ്ഥ മൂലമാണ് കേന്ദ്രം മാറ്റേണ്ടിവരുന്നത് എന്നാണ് പരിശീലന കേന്ദ്രത്തിലെ അധികൃതര്‍ നല്കുന്ന വിവരം.
പരിശീലന കേന്ദ്രത്തിന് അനുവദിച്ച വസ്തുവിന്റെ സ്കെച്ചുതന്നെ ആരോഗ്യവകുപ്പിനും നല്‍കിയെന്നും അതിനാല്‍ ഈ വസ്തുവിന് ആരോഗ്യവകുപ്പ് അവകാശവാദം ഉന്നയിച്ചതിനാല്‍ നിര്‍മാണം നടക്കില്ലെന്നും ഹോസ്റ്റല്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ലെന്നും കാട്ടി ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് അടക്കം റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തിലാണ് ഓഫീസ് പറിച്ചുനടുന്നത്.