മേലൂർ: കൊന്പൻപാറ തടയണയുടെ ഓരം ഇടിഞ്ഞു, പരിഹാരം കാണണമെന്ന് ആവശ്യം.
മേലൂർ, പരിയാരം എന്നീ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂലാനി കൊന്പൻപ്പാറ തടയണയുടെ ഓരമാണ് തകർന്നത്. കനത്ത മഴയിലും ഡാമുകളിൽ നിന്നുള്ള അധിക ജലവും ചാലക്കുടി പുഴയിലേക്ക് എത്തിയപ്പോൾ കോണ്‍ക്രീറ്റും കല്ലും കുത്തിയൊലിച്ച് ഇടിഞ്ഞു പോവുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.
പൂലാനി ഭാഗത്ത് കെട്ടി പൊക്കിയ കെട്ട് തെന്നി മാറുകയും സ്റ്റോണ്‍ തകർന്നു വീണു. തടയണയുടെ മറുവശം പന്പ് ഹൗസിന് സമീപം വലിയൊരു ഭാഗം തകർന്ന് ഗർത്തം രൂപപ്പെട്ടു. കോണ്‍ക്രീറ്റ് അടർന്നു പോയ ഭാഗങ്ങൾ പൊള്ളയായതായും പറയുന്നുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ തടയണയുടെ എല്ലാ ഷട്ടറുകളും താഴ്ത്തിയത്. മുകളിലൂടെ ശക്തിയായി വെള്ളം ഒഴുക്കുന്നുണ്ടെങ്കിലും ഇവിടെ യാതൊരു വിധ സുരക്ഷയും ഒരുക്കിയിട്ടില്ല.
കോളജ് വിദ്യാർഥികൾ ഉൾപ്പടെ നിരവധി ഇരുചക്രവാഹന- കാൽനട യാത്രക്കാരാണ് ദിനംപ്രതി ഈ തടയണയ്ക്ക് മുകളിലൂടെ കടന്നു പോകുന്നത്. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
മേലൂർ, പരിയാരം എന്നീ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂലാനി കൊന്പൻപ്പാറ തടയണയുടെ ഓരമാണ് തകർന്നത്. കനത്ത മഴയിലും ഡാമുകളിൽ നിന്നുള്ള അധിക ജലവും ചാലക്കുടി പുഴയിലേക്ക് എത്തിയപ്പോൾ കോണ്‍ക്രീറ്റും കല്ലും കുത്തിയൊലിച്ച് ഇടിഞ്ഞു പോവുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.
പൂലാനി ഭാഗത്ത് കെട്ടി പൊക്കിയ കെട്ട് തെന്നി മാറുകയും സ്റ്റോണ്‍ തകർന്നു വീണു. തടയണയുടെ മറുവശം പന്പ് ഹൗസിന് സമീപം വലിയൊരു ഭാഗം തകർന്ന് ഗർത്തം രൂപപ്പെട്ടു. കോണ്‍ക്രീറ്റ് അടർന്നു പോയ ഭാഗങ്ങൾ പൊള്ളയായതായും പറയുന്നുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ തടയണയുടെ എല്ലാ ഷട്ടറുകളും താഴ്ത്തിയത്. മുകളിലൂടെ ശക്തിയായി വെള്ളം ഒഴുക്കുന്നുണ്ടെങ്കിലും ഇവിടെ യാതൊരു വിധ സുരക്ഷയും ഒരുക്കിയിട്ടില്ല.
കോളജ് വിദ്യാർഥികൾ ഉൾപ്പടെ നിരവധി ഇരുചക്രവാഹന- കാൽനട യാത്രക്കാരാണ് ദിനംപ്രതി ഈ തടയണയ്ക്ക് മുകളിലൂടെ കടന്നു പോകുന്നത്. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.