പായമ്മൽ: കോടംകുളം റോഡിൽ നിലംപതിക്കായി ടാർ പൊളിച്ച് കുഴിയെടുത്തതിന് സമീപം വ്യക്തമായ മുന്നറിയിപ്പ് സ്ഥാപിക്കാത്തത് അപകടഭീഷണി ഉയർത്തുന്നു.
ചേലൂർ അരിപ്പാലം റോഡിൽനിന്നും പായമ്മലിലേക്കുള്ള റോഡിന്റെ ഇറക്കത്തിലാണ് നിലംപതിക്കായി റോഡ് പൊളിച്ചിട്ടിരിക്കുന്നത്. നാലന്പല തീർഥാടനത്തിനു മുന്നോടിയായി 50 ലക്ഷം രൂപ ചെലവഴിച്ച് മെക്കാഡം ടാറിട്ട റോഡാണ് ഇപ്പോൾ പത്തടിയോളം നീളത്തിൽ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കി കുഴിയെടുത്തിരിക്കുന്നത്. എന്നാൽ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ നിർമാണം നടക്കുന്നത് അറിയിക്കുന്നതിനായി ഒരു മുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ല.
ഇരുവശത്തും രണ്ടു മരച്ചില്ലകൾ മാത്രമാണ് വച്ചിരിക്കുന്നത്. ഇതാരും ശ്രദ്ധിക്കില്ലെന്നും രാത്രികളിൽ വാഹനങ്ങളിൽ വരുന്നവരാണ് കൂടുതൽ അപകടത്തിലാകുന്നതെന്നും സമീപവാസികൾ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് നിലംപതിയും റോഡിന് ഇരുവശത്തും ഐറിഷ് കാനയും നിർമിക്കുന്നത്.
ചേലൂർ അരിപ്പാലം റോഡിൽനിന്നും പായമ്മലിലേക്കുള്ള റോഡിന്റെ ഇറക്കത്തിലാണ് നിലംപതിക്കായി റോഡ് പൊളിച്ചിട്ടിരിക്കുന്നത്. നാലന്പല തീർഥാടനത്തിനു മുന്നോടിയായി 50 ലക്ഷം രൂപ ചെലവഴിച്ച് മെക്കാഡം ടാറിട്ട റോഡാണ് ഇപ്പോൾ പത്തടിയോളം നീളത്തിൽ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കി കുഴിയെടുത്തിരിക്കുന്നത്. എന്നാൽ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ നിർമാണം നടക്കുന്നത് അറിയിക്കുന്നതിനായി ഒരു മുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ല.
ഇരുവശത്തും രണ്ടു മരച്ചില്ലകൾ മാത്രമാണ് വച്ചിരിക്കുന്നത്. ഇതാരും ശ്രദ്ധിക്കില്ലെന്നും രാത്രികളിൽ വാഹനങ്ങളിൽ വരുന്നവരാണ് കൂടുതൽ അപകടത്തിലാകുന്നതെന്നും സമീപവാസികൾ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് നിലംപതിയും റോഡിന് ഇരുവശത്തും ഐറിഷ് കാനയും നിർമിക്കുന്നത്.