വെള്ളിക്കുളങ്ങര: മറ്റത്തൂരിലെ ചൊക്കന, കാരിക്കടവ് പ്രദേശങ്ങളിൽ വിഹരിക്കുന്ന കാട്ടാനക്കൂട്ടങ്ങൾ തോട്ടം തൊഴിലാളികൾക്കും ആദിവാസി കുടുംബങ്ങൾക്കും ഭീഷണിയാകുന്നു. ഇരുപതോളം കാട്ടാനകളാണ് റബർ തോട്ടത്തിലും റോഡരികിലുമായി ഇവിടെ തന്പടിച്ചിട്ടുള്ളത്. ആനക്കുട്ടികളും ഇവയുടെ കൂട്ടത്തിലുണ്ട്.
രാപ്പകൽ ഭേദമില്ലാതെയാണ് ചൊക്കന - കാരിക്കടവ് മേഖലയിൽ കാട്ടാനകൾ വിഹരിക്കുന്നത്. ചൊക്കനയിൽ നിന്ന് കാരിക്കടവ് ആദിവാസി കോളനിയിലേക്കു പോകുന്ന റോഡിൽ പതിവായി ആനക്കൂട്ടത്തെ കാണുന്നുണ്ട്്.
ഹാരിസണ് ലിമിറ്റഡിന്റെ റബർ തോട്ടങ്ങളിലും ആനകളെ സ്ഥിരമായി കാണാം. ഒരു മാസം പോലും പ്രായം തികയാത്ത കുട്ടിയാനയേയും കൊണ്ടാണു കാട്ടാനക്കൂട്ടം മേഖലയിൽ വിഹരിക്കുന്നത്.
ഹാരിസണ് റബർ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളും കാരിക്കടവ് കോളനിയിലെ ആദിവാസികളും ഭയന്നാണ് റോഡിലൂടെ സഞ്ചരിക്കു
ന്നത്.
രാവിലെ ടാപ്പിംഗിനിറങ്ങുന്ന എസ്റ്റേറ്റ് തൊഴിലാളികൾ ആനക്കൂട്ടത്തെ ഭയന്നാണു ജോലി ചെയ്യുന്നത്. കുട്ടിയാനകൾ കൂട്ടത്തിലുള്ളതിനാൽ ആളുകളെ കാണുന്പോൾ കാട്ടാനകൾ ആക്രമിക്കാൻ പാഞ്ഞടുക്കുന്നതായി തോട്ടം തൊഴിലാളികൾ പറയുന്നു. കാരിക്കടവ് റോഡിൽ പഴയ ട്രാംവേക്കു സമീപമാണു പതിവായി ആനകളെ കാണുന്നത്.
കാട്ടാനകളെ പ്രതിരോധിക്കാനായി വനാതിർത്തിയിൽ അധികൃതർ സോളാർ വേലി സ്ഥാപിച്ചതിനാൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾക്കു തിരികെ കാടുകയറാനാവാത്തതാണ് ആനക്കൂട്ടം കാരിക്കടവ് ഭാഗത്തുതന്നെ തുടരാൻ കാരണമാകുന്നതെന്ന് തോട്ടം തൊഴിലാളികൾ പറയുന്നു.
സോളാർ വേലി സ്ഥാപിക്കുന്നതിനു മുന്പ് ആനക്കൂട്ടങ്ങളെ ജനവാസ മേഖലയിൽ നിന്ന് കാടുകയറ്റി വിടേണ്ടതായിരുന്നെന്നാണ് ഇവർ പറയുന്നത്.
രാപ്പകൽ ഭേദമില്ലാതെയാണ് ചൊക്കന - കാരിക്കടവ് മേഖലയിൽ കാട്ടാനകൾ വിഹരിക്കുന്നത്. ചൊക്കനയിൽ നിന്ന് കാരിക്കടവ് ആദിവാസി കോളനിയിലേക്കു പോകുന്ന റോഡിൽ പതിവായി ആനക്കൂട്ടത്തെ കാണുന്നുണ്ട്്.
ഹാരിസണ് ലിമിറ്റഡിന്റെ റബർ തോട്ടങ്ങളിലും ആനകളെ സ്ഥിരമായി കാണാം. ഒരു മാസം പോലും പ്രായം തികയാത്ത കുട്ടിയാനയേയും കൊണ്ടാണു കാട്ടാനക്കൂട്ടം മേഖലയിൽ വിഹരിക്കുന്നത്.
ഹാരിസണ് റബർ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളും കാരിക്കടവ് കോളനിയിലെ ആദിവാസികളും ഭയന്നാണ് റോഡിലൂടെ സഞ്ചരിക്കു
ന്നത്.
രാവിലെ ടാപ്പിംഗിനിറങ്ങുന്ന എസ്റ്റേറ്റ് തൊഴിലാളികൾ ആനക്കൂട്ടത്തെ ഭയന്നാണു ജോലി ചെയ്യുന്നത്. കുട്ടിയാനകൾ കൂട്ടത്തിലുള്ളതിനാൽ ആളുകളെ കാണുന്പോൾ കാട്ടാനകൾ ആക്രമിക്കാൻ പാഞ്ഞടുക്കുന്നതായി തോട്ടം തൊഴിലാളികൾ പറയുന്നു. കാരിക്കടവ് റോഡിൽ പഴയ ട്രാംവേക്കു സമീപമാണു പതിവായി ആനകളെ കാണുന്നത്.
കാട്ടാനകളെ പ്രതിരോധിക്കാനായി വനാതിർത്തിയിൽ അധികൃതർ സോളാർ വേലി സ്ഥാപിച്ചതിനാൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾക്കു തിരികെ കാടുകയറാനാവാത്തതാണ് ആനക്കൂട്ടം കാരിക്കടവ് ഭാഗത്തുതന്നെ തുടരാൻ കാരണമാകുന്നതെന്ന് തോട്ടം തൊഴിലാളികൾ പറയുന്നു.
സോളാർ വേലി സ്ഥാപിക്കുന്നതിനു മുന്പ് ആനക്കൂട്ടങ്ങളെ ജനവാസ മേഖലയിൽ നിന്ന് കാടുകയറ്റി വിടേണ്ടതായിരുന്നെന്നാണ് ഇവർ പറയുന്നത്.