കോതമംഗലം: നേര്യമംഗലത്ത് വിനോദ സഞ്ചാരത്തിന് പുത്തൻ തുടിപ്പേകി പുതിയ ബോട്ടുജെട്ടി ഒരുങ്ങുന്നു. നേര്യമംഗലം ആർച്ച് പാലത്തിന് സമീപം പെരിയാറിന്റെ ഇടതുകരയിലാണ് 50 ലക്ഷം ചെലവിൽ ബോട്ട് ജട്ടി നിർമിച്ചിരിക്കുന്നത്.
മൂന്ന് ലെവൽ ലാന്റിക്ക് ഫ്ളോറോടുകൂടിയാണ് ജെട്ടി നിർമിച്ചിരിക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ ബോട്ട് അടുപ്പിച്ചിരുന്നു. ഭൂതത്താൻകെട്ടിൽനിന്ന് പുഴയിലൂടെ 18 കിലോമീറ്റർ ദൂരം ഹൗസ് ബോട്ടിൽ രണ്ട് മണിക്കൂറോളം യാത്ര ചെയ്താണ് നേര്യമംഗലത്ത് എത്തുന്നത്. പെരിയാറിലെ ജലനിരപ്പിന് അനുസരിച്ച് 50 സെന്റിമീറ്റർ നിരപ്പ് വ്യത്യാസത്തിലാണ് ജെട്ടി നിർമിച്ചിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ജെട്ടി ടൂറിസത്തിനായി തുറന്നുകൊടുക്കും. ഇടുക്കി ജില്ലയിലെ മൂന്നാർ, തേക്കടി ഉൾപ്പെടെ വിവിധ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്നവരെ കോതമംഗലത്തുനിന്ന് ഭൂതത്താൻകെട്ടിൽ എത്തിച്ച് ബോട്ട് മാർഗം കുട്ടന്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊട്ടി പ്രദേശങ്ങൾ കണ്ട് നേര്യമംഗലത്ത് എത്തിച്ചേരും വിധത്തിലാണ് ബോട്ട് യാത്ര ക്രമീകരിക്കുന്നത്.
തിരിച്ച് ഇടുക്കി ഭാഗത്തുനിന്നും വരുന്നവർക്ക് നേര്യമംഗലത്ത് ഇറങ്ങി ബോട്ടിൽ ഭൂതത്താൻകെട്ടിൽ എത്താം. പെരിയാറിന്റെ ഓളപ്പരപ്പിലൂടെയുള്ള യാത്രയിൽ വന്യജീവികളെ അടുത്തുകാണാനും. നേര്യമംഗലം ജില്ലാ കൃഷി ഫാമുമായി ബന്ധപ്പെടുത്തി ഫാം ടൂറിസം പദ്ധതി കൂടി യാഥാർത്ഥ്യമാകുന്നതോടെ ടൂറിസം ഭൂപടത്തിൽ ഇടംനേടുന്ന നേര്യമംഗലത്തിന്റെ വികസന മുന്നേറ്റത്തിനും ഇതുവഴിയൊരുക്കും.
പെരിയാറിലൂടെയുള്ള ബോട്ട് സവാരി ഭൂതത്താൻകെട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. ടൂറിസം സർക്ക്യൂട്ട് പദ്ധതി വിഭാവനം ചെയ്തുകൊണ്ടാണ് നേര്യമംഗലത്ത് ജെട്ടി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്.
മൂന്ന് ലെവൽ ലാന്റിക്ക് ഫ്ളോറോടുകൂടിയാണ് ജെട്ടി നിർമിച്ചിരിക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ ബോട്ട് അടുപ്പിച്ചിരുന്നു. ഭൂതത്താൻകെട്ടിൽനിന്ന് പുഴയിലൂടെ 18 കിലോമീറ്റർ ദൂരം ഹൗസ് ബോട്ടിൽ രണ്ട് മണിക്കൂറോളം യാത്ര ചെയ്താണ് നേര്യമംഗലത്ത് എത്തുന്നത്. പെരിയാറിലെ ജലനിരപ്പിന് അനുസരിച്ച് 50 സെന്റിമീറ്റർ നിരപ്പ് വ്യത്യാസത്തിലാണ് ജെട്ടി നിർമിച്ചിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ജെട്ടി ടൂറിസത്തിനായി തുറന്നുകൊടുക്കും. ഇടുക്കി ജില്ലയിലെ മൂന്നാർ, തേക്കടി ഉൾപ്പെടെ വിവിധ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്നവരെ കോതമംഗലത്തുനിന്ന് ഭൂതത്താൻകെട്ടിൽ എത്തിച്ച് ബോട്ട് മാർഗം കുട്ടന്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊട്ടി പ്രദേശങ്ങൾ കണ്ട് നേര്യമംഗലത്ത് എത്തിച്ചേരും വിധത്തിലാണ് ബോട്ട് യാത്ര ക്രമീകരിക്കുന്നത്.
തിരിച്ച് ഇടുക്കി ഭാഗത്തുനിന്നും വരുന്നവർക്ക് നേര്യമംഗലത്ത് ഇറങ്ങി ബോട്ടിൽ ഭൂതത്താൻകെട്ടിൽ എത്താം. പെരിയാറിന്റെ ഓളപ്പരപ്പിലൂടെയുള്ള യാത്രയിൽ വന്യജീവികളെ അടുത്തുകാണാനും. നേര്യമംഗലം ജില്ലാ കൃഷി ഫാമുമായി ബന്ധപ്പെടുത്തി ഫാം ടൂറിസം പദ്ധതി കൂടി യാഥാർത്ഥ്യമാകുന്നതോടെ ടൂറിസം ഭൂപടത്തിൽ ഇടംനേടുന്ന നേര്യമംഗലത്തിന്റെ വികസന മുന്നേറ്റത്തിനും ഇതുവഴിയൊരുക്കും.
പെരിയാറിലൂടെയുള്ള ബോട്ട് സവാരി ഭൂതത്താൻകെട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. ടൂറിസം സർക്ക്യൂട്ട് പദ്ധതി വിഭാവനം ചെയ്തുകൊണ്ടാണ് നേര്യമംഗലത്ത് ജെട്ടി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്.