മൂവാറ്റുപുഴ: അന്യസംസ്ഥാന തൊഴിലാളി 22.379 ഗ്രാം ഹെറോയിനുമായി പിടിയിൽ. മൂവാറ്റുപുഴയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഉണക്കമീൻ മാർക്കറ്റിന് സമീപത്തുനിന്ന് അസം സ്വദേശിയായ നൂർ ആലം (29) പിടിയിലായത്. ഇയാൾ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും യുവാക്കൾക്കിടയിലും മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആന്റോയും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി. ജിനേഷ് കുമാർ, പി.ബി. ലിബു, പി.എസ്. സുനിൽ, എം.എം. ഷെബീർ, കെ.എ. റസാഖ്, കെ.ഇ. ജോമോൻ, കെ.എ. നൗഷാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ പി.ആർ. ആര്യ എന്നിവരും പങ്കെടുത്തു. പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി. ജിനേഷ് കുമാർ, പി.ബി. ലിബു, പി.എസ്. സുനിൽ, എം.എം. ഷെബീർ, കെ.എ. റസാഖ്, കെ.ഇ. ജോമോൻ, കെ.എ. നൗഷാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ പി.ആർ. ആര്യ എന്നിവരും പങ്കെടുത്തു. പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.